മുംബൈ തടാകത്തിലെ ജലനിരപ്പ് 25 ശതമാനമായി ഉയർന്നു 
Mumbai

മുംബൈ തടാകത്തിലെ ജലനിരപ്പ് 25 ശതമാനമായി ഉയർന്നു

ജൂലൈ 13 ന് രാവിലെ 6 മണി വരെ ഏഴ് റിസർവോയറുകളിലായി 3,61,826 ദശലക്ഷം ലിറ്ററാണ് ഇപ്പോൾ ശേഖരിക്കപ്പെട്ടിരിക്കുന്നത്

നീതു ചന്ദ്രൻ

മുംബൈ:നഗരത്തിലേക്ക് കുടി വെള്ളം വിതരണം ചെയ്യുന്ന തടാകങ്ങളിലെ ജലനിരപ്പ് ശനിയാഴ്ച 25 ശതമാനം വരെ ആയി ഉയർന്നതായി ബിഎംസി അറിയിച്ചു. 2023 ജൂലൈയിൽ 28.53ശതമാനവും 2022 ൽ 56.07 ശതമാനവും ആയിരുന്നു ജലനിരപ്പ്. ജൂലൈ 13 ന് രാവിലെ 6 മണി വരെ ഏഴ് റിസർവോയറുകളിലായി 3,61,826 ദശലക്ഷം ലിറ്ററാണ് ഇപ്പോൾ ശേഖരിക്കപ്പെട്ടിരിക്കുന്നതെന്ന് ബി എം സിയുടെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. ഭട്‌സ, അപ്പർ വൈതർണ, മിഡിൽ വൈതർണ, തൻസ, മോദക് സാഗർ, വിഹാർ, തുളസി എന്നിങ്ങനെ ഏഴ് ജലസംഭരണികളാണ് മഹാനഗരത്തിലേക്ക് 385 കോടി ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുന്നത്.

മുംബൈ മെട്രോപൊളിറ്റൻ നഗരം മുഴുവനായും ജലവിതരണത്തിന് ആവശ്യമായ മൊത്തം ഉപയോഗപ്രദമായ ജലശേഖരം 14,47,363 ദശലക്ഷം ലിറ്ററാണ്.

ഏറ്റവും പുതിയ ബിഎംസി കണക്കുകൾ പ്രകാരം തൻസയിലെ ജലനിരപ്പ് 49.99 ശതമാനമാണ്.

മോദക് സാഗർ 37.42 ശതമാനവും. മിഡിൽ വൈതർണയിലെ ഉപയോഗപ്രദമായ ജലശേഖരം 23.89 ഉം ആണ്, തുളസി തടാകം അതിൻ്റെ പൂർണ്ണ ശേഷിയുടെ 66.24 ആണ്. വിഹാർ തടാകത്തിൽ നിലവിൽ 45.71 ശതമാനവും സ്റ്റോക്കുണ്ട്.

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ

വടകരയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്

ചരിത്രനേട്ടം; ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തികരിച്ച് എറണാകുളം ജനറൽ ആശുപത്രി

ലഹരിക്കേസ്;ഷൈൻ ടോം ചാക്കോയെയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി റിപ്പോർട്ട് നൽകിയേക്കും