Representative image 
Mumbai

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ 35കാരന് ജീവപര്യന്തം തടവ്

പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്

നീതു ചന്ദ്രൻ

മുംബൈ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ മുംബൈയിൽ 35കാരന് പ്രത്യേക പോക്‌സോ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2021 ഏപ്രിലിൽ പെൺകുട്ടിക്ക് ചില ആരോഗ്യ മാനസിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയിരുന്നു. ആ സമയത്താണ് കുട്ടി 24 ആഴ്ച ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്. 2020 ഏപ്രിലിലും ഡിസംബറിലും പ്രതി തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി വീട്ടുകാരോട് പറഞ്ഞു. പ്രതിയും പെൺകുട്ടിയുടെ പിതാവും പരിചയമുള്ളതായിരുന്നു.

കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം, 2021 ഏപ്രിൽ 14 ന് പ്രതിയെ അറസ്റ്റ് ചെയ്തു. അതേ വർഷം ജൂലൈയിൽ, പ്രതി ജാമ്യത്തിന് ശ്രമിച്ചപ്പോൾ, പെൺകുട്ടിക്ക് 14 വയസ്സേ ഉളളൂ വെന്നും ഇതൊരു പ്രണയ ബന്ധമല്ലെന്നും പറഞ്ഞ് കോടതി ജാമ്യം നിഷേധിച്ചു. വിചാരണയ്ക്കിടെ, പ്രോസിക്യൂട്ടർ വീണ ഷെലാർ പെൺകുട്ടിയെയും അവളുടെ പിതാവിനെയും ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട തെളിവുകളും ഇയാൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിനുള്ള മെഡിക്കൽ തെളിവുകളും പരിശോധിച്ചു.

രേഖാമൂലമുള്ള വസ്തുക്കൾ പരിഗണിച്ച ശേഷം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്