ഹരിയാന തെരഞ്ഞെടുപ്പിന് ശേഷം അടുത്ത ബിജെപി-കോൺഗ്രസ് പോരാട്ടം മഹാരാഷ്ട്ര വിദർഭയിൽ  
Mumbai

ഹരിയാന തെരഞ്ഞെടുപ്പിന് ശേഷം അടുത്ത ബിജെപി-കോൺഗ്രസ് പോരാട്ടം മഹാരാഷ്ട്ര വിദർഭയിൽ

മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലാണ് കോൺഗ്രസ് ഇനി ബിജെപിയുമായി നേരിട്ട് മത്സരിക്കുന്നത്.

Ardra Gopakumar

മുംബൈ: ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലത്തിന് ശേഷം, എല്ലാ കണ്ണുകളും ഇനി വരാനിരിക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലാണ്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, ഫലം 10 വർഷത്തിനിടയിൽ കോൺഗ്രസ് പാർട്ടിയുടെ മനോവീര്യം വർദ്ധിപ്പിച്ചു. എന്നാൽ എക്‌സിറ്റ് പോളുകൾ ഹരിയാനയിൽ കോൺഗ്രസിന് അനായാസ വിജയം പ്രവചിച്ചെങ്കിലും ബി.ജെ.പി ചരിത്രവിജയം കൊയ്തു. ജമ്മു കശ്മീരിലും, നാഷണൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നപ്പോൾ കോൺഗ്രസിന് വലിയ റോൾ വഹിക്കാൻ കഴിഞ്ഞില്ല.

ബിജെപിക്കെതിരെ നേരിട്ടുള്ള പോരാട്ടത്തിൽ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പാർട്ടിയുടെ മോശം പ്രകടനം വീണ്ടും ഉയർത്തിക്കാട്ടുന്നതാണ് നിയമസഭാ ഫലങ്ങൾ. ഹരിയാനയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലാണ് കോൺഗ്രസ് ഇനി ബിജെപിയുമായി നേരിട്ട് മത്സരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ഏറ്റവും വലിയ കക്ഷിയായി കോൺഗ്രസ് മാറുകയും വിദർഭയിലെ 15 ലോക്‌സഭാ സീറ്റുകളിൽ 13 എണ്ണവും എം വി എ സഖ്യം നേടുകയും ചെയ്തു.

അതേസമയം ചൊവ്വാഴ്ച രാവിലെ, ഹരിയാനയിലെ ബിജെപിയുടെ വിജയ പ്രകടനത്തോട് പ്രതികരിച്ച് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി പറഞ്ഞു, 'ബിജെപിയുമായുള്ള നേരിട്ടുള്ള പോരാട്ടത്തിൽ കോൺഗ്രസ് ദുർബലമാകുകയാണെന്നും അവരുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പുനർനിർമ്മിക്കേണ്ടതുണ്ടെന്നും' പറഞ്ഞു.

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ

കെസി ഇടപെട്ടു; കേരളത്തിന് വൈദ‍്യുതി നൽകാൻ ഹിമാചൽ പ്രദേശ്

ചിന്ത ജെറോമിന്‍റെ വിവാദ പ്രബന്ധം കേരള സർവകലാശാലയുടെ പ്രത‍്യേക സമിതി പരിശോധിക്കും

തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്ക്കെതിരേ അധിക്ഷേപ പരാമർശം; ഡിഎംകെ നേതാക്കൾക്കെതിരേ കേസ്

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര; ഋതുരാജ് ഗെയ്‌ക്‌വാദിനെയും രജത് പാട്ടിദാറിനെയും ഇന്ത‍്യൻ ടീമിലെടുത്തേക്കും