ഹരിയാന തെരഞ്ഞെടുപ്പിന് ശേഷം അടുത്ത ബിജെപി-കോൺഗ്രസ് പോരാട്ടം മഹാരാഷ്ട്ര വിദർഭയിൽ  
Mumbai

ഹരിയാന തെരഞ്ഞെടുപ്പിന് ശേഷം അടുത്ത ബിജെപി-കോൺഗ്രസ് പോരാട്ടം മഹാരാഷ്ട്ര വിദർഭയിൽ

മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലാണ് കോൺഗ്രസ് ഇനി ബിജെപിയുമായി നേരിട്ട് മത്സരിക്കുന്നത്.

Ardra Gopakumar

മുംബൈ: ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലത്തിന് ശേഷം, എല്ലാ കണ്ണുകളും ഇനി വരാനിരിക്കുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലാണ്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, ഫലം 10 വർഷത്തിനിടയിൽ കോൺഗ്രസ് പാർട്ടിയുടെ മനോവീര്യം വർദ്ധിപ്പിച്ചു. എന്നാൽ എക്‌സിറ്റ് പോളുകൾ ഹരിയാനയിൽ കോൺഗ്രസിന് അനായാസ വിജയം പ്രവചിച്ചെങ്കിലും ബി.ജെ.പി ചരിത്രവിജയം കൊയ്തു. ജമ്മു കശ്മീരിലും, നാഷണൽ കോൺഫറൻസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നപ്പോൾ കോൺഗ്രസിന് വലിയ റോൾ വഹിക്കാൻ കഴിഞ്ഞില്ല.

ബിജെപിക്കെതിരെ നേരിട്ടുള്ള പോരാട്ടത്തിൽ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പാർട്ടിയുടെ മോശം പ്രകടനം വീണ്ടും ഉയർത്തിക്കാട്ടുന്നതാണ് നിയമസഭാ ഫലങ്ങൾ. ഹരിയാനയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലാണ് കോൺഗ്രസ് ഇനി ബിജെപിയുമായി നേരിട്ട് മത്സരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ഏറ്റവും വലിയ കക്ഷിയായി കോൺഗ്രസ് മാറുകയും വിദർഭയിലെ 15 ലോക്‌സഭാ സീറ്റുകളിൽ 13 എണ്ണവും എം വി എ സഖ്യം നേടുകയും ചെയ്തു.

അതേസമയം ചൊവ്വാഴ്ച രാവിലെ, ഹരിയാനയിലെ ബിജെപിയുടെ വിജയ പ്രകടനത്തോട് പ്രതികരിച്ച് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി പറഞ്ഞു, 'ബിജെപിയുമായുള്ള നേരിട്ടുള്ള പോരാട്ടത്തിൽ കോൺഗ്രസ് ദുർബലമാകുകയാണെന്നും അവരുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പുനർനിർമ്മിക്കേണ്ടതുണ്ടെന്നും' പറഞ്ഞു.

അന്വേഷണത്തിൽ അലംഭാവം, പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇടുക്കിയിൽ 72 കാരിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പാർലമെന്‍റ് സമ്മേളനത്തിന് സമാപനം; പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ബംഗ്ലാദേശിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു; മതനിന്ദയെന്ന് ആരോപണം

കാറ് പരിശോധിക്കാൻ പിന്നീട് പോയാൽ പോരേ, രാജ്യത്തിന് ആവശ്യം ഫുൾടൈം പ്രതിപക്ഷനേതാവിനെ; രാഹുൽ ഗാന്ധിക്കെതിരേ ജോൺ ബ്രിട്ടാസ്