മാർക്ക് കാർണി

 
Mumbai

മാര്‍ക്ക് കാര്‍ണിക്ക് മുംബൈയില്‍ സ്‌നേഹോഷ്മള സ്വീകരണം

ജി-20 ഉച്ചകോടിക്കിടെയാണ് മോദിയും കാര്‍ണിയും അവസാനമായി കണ്ടത്

Mumbai Correspondent

മുംബൈ: കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം ആരംഭിച്ചു. പ്രധാനമേഖലകളില്‍ വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, പങ്കാളിത്തം വികസിപ്പിക്കുക എന്നിവയാണ് പ്രധാനലക്ഷ്യം. ഇന്ത്യയും കാനഡയുംതമ്മില്‍ നയതന്ത്രബന്ധങ്ങള്‍ വഷളായതിനുശേഷം ആദ്യമായാണ് കാനഡയുടെ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. മുംബൈയില്‍ നിന്ന് ശനിയാഴ്ച അദ്ദേഹം ഡല്‍ഹിക്ക് തിരിക്കും. മുംബൈയില്‍ വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.

മാര്‍ക്ക് കാര്‍ണിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാസന്ദര്‍ശനമാണിത്. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള കാര്‍ണിയുടെ ശ്രമമായാണ് യാത്രയെ വിലയിരുത്തുന്നത്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് കാര്‍ണി ഇന്ത്യയിലെത്തിയത്.

പ്രതിരോധം, ഊര്‍ജം, നിര്‍മിതബുദ്ധി എന്നിവയുള്‍പ്പെടെയുള്ള പ്രധാനമേഖലകളില്‍ ഉഭയകക്ഷിബന്ധങ്ങള്‍ വികസിപ്പിക്കുക, പുതിയ പങ്കാളിത്തങ്ങള്‍ സ്ഥാപിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് കാര്‍ണിയുടെ ഓഫീസ് നേരത്തേ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നവംബറില്‍ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ജി-20 നേതാക്കളുടെ ഉച്ചകോടിക്കിടെയാണ് മോദിയും കാര്‍ണിയും അവസാനമായി കണ്ടത്.

മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അച്ഛൻ മരിച്ച് രണ്ടാം ദിവസം നവജാതശിശുവും മരിച്ചു; പാൽ തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം

ധർമേന്ദ്ര പ്രധാന്‍ രാജി വയ്ക്കാതെ പിന്മാറില്ല; പാറ്റകൾ‌ക്കൊപ്പം നിരാഹാര സമരം ആരംഭിച്ച് സോനം വാങ്ചുക്ക്

അയോധ്യ അമ്പലക്കൊള്ള: ഭക്തിയെ ചൂഷണം ചെയ്ത് ശേഖരിച്ച പണം എങ്ങോട്ടാണ് പോയത്? മോദി മറുപടി പറയണമെന്ന് പിണറായി

മുഹറം ഘോഷയാത്രയ്ക്കിടെ 15,000 പേരെ കൊല്ലാൻ പദ്ധതിയിട്ടു; വിഷഗുളികകളുമായി പുനെ സ്വദേശി പിടിയിൽ