Mumbai

കനത്ത മഴയും പൊടിക്കാറ്റും; മുംബൈ വിമാനത്താവളം ഒരു മണിക്കൂറോളം പ്രവർത്തനം നിർത്തിവച്ചു

15 വിമാനങ്ങൾ മറ്റിടങ്ങളിലേക്കു വഴി തിരിച്ചു വിട്ടു.

നീതു ചന്ദ്രൻ

മുംബൈ: കനത്ത മഴയും പൊടിക്കാറ്റും മൂലം മുംബൈ ഛത്രപതി ശിവാജി മഹാരാജ് ഇന്‍റർ നാഷണൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഒരു മണിക്കൂറോളം തടസപ്പെട്ടു. 15 വിമാനങ്ങൾ മറ്റിടങ്ങളിലേക്കു വഴി തിരിച്ചു വിട്ടു. വൈകിട്ട് 5 മണിയോടെ വിമാനത്താവളം പ്രവർത്തനസജ്ജമായതായി അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെ മൺസൂണിനു മുന്നോടിയായുള്ള അറ്റകുറ്റപ്പണികൾ കഴിഞ്ഞ ആഴ്ചയിലാണ് പൂർത്തിയായത്.

തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് മുംബൈയിലും താനെയിലും കാറ്റും മഴയും തുടങ്ങിയത്.

ഇതിനിടെ, ശക്തമായ പൊടിക്കാറ്റാണ് പല സ്ഥലങ്ങളിലും ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, രണ്ടു ദിവസം മുമ്പ് തന്നെ താനെയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നതായി മുംബൈ കാലാവസ്ഥ വിഭാഗത്തിൽ നിന്നു സുഷമ നായർ അറിയിച്ചു. ഇതിന്‍റെ ഭാഗമായി മുംബൈയിലും മഴയ്ക്ക് സാധ്യത ഉണ്ടെന്നും അവർ അറിയിച്ചു.

കേരളത്തിൽനിന്നുള്ള ടൂറിസ്റ്റ് ബസുകൾ കർണാടക, തമിഴ് നാട് സർവീസ് നിർത്തിവയ്ക്കുന്നു

തിരുവനന്തപുരത്ത് പ്രസവത്തിനെത്തിയ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ‍്യമന്ത്രി

ബിജെപി മുന്നണി മര‍്യാദകൾ പാലിച്ചില്ല; തിരുവനന്തപുരത്ത് ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിഡിജെഎസ്

ലോകകപ്പ് ജേതാവ് ക്രാന്തി ഗൗഡിന്‍റെ അച്ഛന് പൊലീസ് ജോലി തിരിച്ചുകിട്ടും

അടിക്ക് തിരിച്ചടി; ഇന്ത‍്യ എ ടീമിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 5 വിക്കറ്റ് ജയം