Mumbai

മുംബൈയിലെ മറാഠി-മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം കൂടിയത് എംവിഎയ്ക്ക് പ്രതീക്ഷ

മറാത്തി വോട്ടർമാർ സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു

Renjith Krishna

മുംബൈ: മുംബൈയിലെ ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ളതും മറാഠി വോട്ടർ കൂടുതൽ ഉള്ളതുമായ ലോക്‌സഭാ മണ്ഡലങ്ങളിൽ മറാത്തി-മുസ്‌ലിം വോട്ടുകൾ ഭൂരിഭാഗം ലഭിച്ചതായും ഇത് മഹാ യുതി സഖ്യത്തെക്കാൾ ഒരുപാട് മുന്നോട്ട് പോകാൻ കഴിഞ്ഞതായും എം വി എ കണക്കുകൂട്ടൽ.

പാർട്ടി പിളർപ്പിന് മുമ്പുള്ള പരമ്പരാഗത ശിവസേനയുടെ ശക്തികേന്ദ്രങ്ങളായ മാഹിം, ജോഗേശ്വരി, അന്ധേരി (ഈസ്റ്റ്‌ ), ശിവ്രി ഭാണ്ഡൂപ്പ് മണ്ഡലങ്ങളിൽ താരതമ്യേന മികച്ച പോളിംഗ് ശതമാനം തങ്ങൾക്ക് അനുകൂലമായി മാറുമെന്നാണ് യുബിടി നേതാക്കളുടെ അഭിപ്രായം.

മറാത്തി വോട്ടർമാർ സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു. മറാത്തി വോട്ടർമാർക്കൊപ്പം ഗണ്യമായ മുസ്ലീം ജനസംഖ്യയുള്ള വഡാല പോലുള്ള ചില മണ്ഡലങ്ങളിൽ ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത് മറാത്തി വോട്ടുകളെ കൂടുതൽ നിർണായകമാക്കുന്നതായും നിരീക്ഷകർ ചൂണ്ടിക്കാട്ടി.

വെനസ്വേല ഭൂകമ്പം: മരണം 1000ത്തിലേക്ക്, 3000ത്തിലധികം പേര്‍ക്ക് പരുക്ക്

ഇറാന്റെ ഡ്രോണ്‍ ആക്രമണം; തിരിച്ചടിച്ച് അമെരിക്ക

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; തട്ടിയെടുത്തതില്‍ 79 ലക്ഷം വീണ്ടെടുത്തു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത; നിര്‍മല സീതാരാമനെ വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയേക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷി ചേരാന്‍ ഹര്‍ജി നല്‍കി ഇഡി