രാജ് താക്കറെ

 
Mumbai

രാജ് താക്കറെ താനെ കോടതിയില്‍ ഹാജരായി

തെറ്റ് സമ്മതിക്കുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി

Mumbai Correspondent

മുംബൈ: 2008-ലെ കലാപക്കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ മേധാവി രാജ് താക്കറെ വ്യാഴാഴ്ച താനെ ജില്ലയിലെ കോടതിയില്‍ ഹാജരായി. താന്‍ കുറ്റക്കാരനല്ലെന്ന് വാദിച്ചതായി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.

2008 ഒക്ടോബര്‍ 19-ന് നടന്ന കലാപവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനും ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരേ കോടതി കുറ്റംചുമത്തിയിരുന്നു.

ആരോപണങ്ങള്‍ അംഗീകരിക്കുന്നുണ്ടോ എന്ന് മജിസ്ട്രേറ്റ് ചോദിച്ചപ്പോള്‍ രാജ് താക്കറെ നിഷേധാത്മകമായി മറുപടിനല്‍കി. തുടര്‍ന്ന് കേസ് അടുത്ത വാദംകേള്‍ക്കലിനായി കോടതി ഡിസംബര്‍ 16-ന് മാറ്റിയതായി അഭിഭാഷകന്‍ രാജേന്ദ്ര ശിരോദ്കര്‍ പറഞ്ഞു.

റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പരീക്ഷ എഴുതാന്‍ വന്ന ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളെ എംഎന്‍എസ് പ്രവര്‍ത്തകര്‍ അക്രമിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. താക്കറെക്കും എംഎന്‍എസ് പ്രവര്‍ത്തകര്‍ക്കുമെതിരേ 54 കേസുകളാണ് അന്ന് രജിസ്റ്റര്‍ ചെയ്തത്.

ചാലക്കുടി ക്രെസന്‍റ് പബ്ലിക് സ്കൂളിനു മുന്നിലെ ഭൂപടത്തിൽ ഗുരുതര പിഴവ്; വികലമായി ചിത്രീകരിച്ചുവെന്ന് ഹിന്ദു ഐക്യവേദി

കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖന്‍റെ കടിയേറ്റു, ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു

ആശ്വാസമായി വേനൽ മഴ എത്തുന്നു; മൂന്നു ദിവസം വിവിധ ജില്ലകളിൽ യെലോ അലർട്ട്

ഡ്രസ്സിങ് റൂമിലിരുന്ന് സിഗരറ്റ് വലി; റിയാൻ പരാഗിന് പിഴ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു