രാജ് താക്കറെ

 
Mumbai

രാജ് താക്കറെ താനെ കോടതിയില്‍ ഹാജരായി

തെറ്റ് സമ്മതിക്കുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി

Mumbai Correspondent

മുംബൈ: 2008-ലെ കലാപക്കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ മേധാവി രാജ് താക്കറെ വ്യാഴാഴ്ച താനെ ജില്ലയിലെ കോടതിയില്‍ ഹാജരായി. താന്‍ കുറ്റക്കാരനല്ലെന്ന് വാദിച്ചതായി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.

2008 ഒക്ടോബര്‍ 19-ന് നടന്ന കലാപവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനും ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരേ കോടതി കുറ്റംചുമത്തിയിരുന്നു.

ആരോപണങ്ങള്‍ അംഗീകരിക്കുന്നുണ്ടോ എന്ന് മജിസ്ട്രേറ്റ് ചോദിച്ചപ്പോള്‍ രാജ് താക്കറെ നിഷേധാത്മകമായി മറുപടിനല്‍കി. തുടര്‍ന്ന് കേസ് അടുത്ത വാദംകേള്‍ക്കലിനായി കോടതി ഡിസംബര്‍ 16-ന് മാറ്റിയതായി അഭിഭാഷകന്‍ രാജേന്ദ്ര ശിരോദ്കര്‍ പറഞ്ഞു.

റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പരീക്ഷ എഴുതാന്‍ വന്ന ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളെ എംഎന്‍എസ് പ്രവര്‍ത്തകര്‍ അക്രമിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. താക്കറെക്കും എംഎന്‍എസ് പ്രവര്‍ത്തകര്‍ക്കുമെതിരേ 54 കേസുകളാണ് അന്ന് രജിസ്റ്റര്‍ ചെയ്തത്.

ബിജെപിയുടെ ഇഷ്ടങ്ങൾ നിർവഹിച്ചു കൊടുക്കുന്ന അവരുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി; വിമർശനവുമായി കെ.എൻ. ബാലഗോപാൽ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെലോ അലർട്ട്

"ഹോര്‍മോണ്‍ വ്യതിയാനങ്ങൾക്കും ക്യാൻസറിനും കാരണമാവും"; ലിപ്സ്റ്റിക് വിരുദ്ധ ക്യാംപെയിനുമായി ശിശുക്ഷേമ സമിതി

ത്രിരാഷ്ട്ര പരമ്പര: ഇന്ത്യ എ ഫൈനലിൽ

വിവാഹ ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം പുലർത്തി; യുവാവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബ കോടതി