രാജ് താക്കറെ

 
Mumbai

രാജ് താക്കറെ താനെ കോടതിയില്‍ ഹാജരായി

തെറ്റ് സമ്മതിക്കുന്നോയെന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി

Mumbai Correspondent

മുംബൈ: 2008-ലെ കലാപക്കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ മേധാവി രാജ് താക്കറെ വ്യാഴാഴ്ച താനെ ജില്ലയിലെ കോടതിയില്‍ ഹാജരായി. താന്‍ കുറ്റക്കാരനല്ലെന്ന് വാദിച്ചതായി അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.

2008 ഒക്ടോബര്‍ 19-ന് നടന്ന കലാപവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനും ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരേ കോടതി കുറ്റംചുമത്തിയിരുന്നു.

ആരോപണങ്ങള്‍ അംഗീകരിക്കുന്നുണ്ടോ എന്ന് മജിസ്ട്രേറ്റ് ചോദിച്ചപ്പോള്‍ രാജ് താക്കറെ നിഷേധാത്മകമായി മറുപടിനല്‍കി. തുടര്‍ന്ന് കേസ് അടുത്ത വാദംകേള്‍ക്കലിനായി കോടതി ഡിസംബര്‍ 16-ന് മാറ്റിയതായി അഭിഭാഷകന്‍ രാജേന്ദ്ര ശിരോദ്കര്‍ പറഞ്ഞു.

റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പരീക്ഷ എഴുതാന്‍ വന്ന ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളെ എംഎന്‍എസ് പ്രവര്‍ത്തകര്‍ അക്രമിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. താക്കറെക്കും എംഎന്‍എസ് പ്രവര്‍ത്തകര്‍ക്കുമെതിരേ 54 കേസുകളാണ് അന്ന് രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാനത്ത് ശനിയാഴ്ച 7 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ‍്യത

അസമിലെ പ്രളയക്കെടുതി; ഇതുവരെ ജീവൻ നഷ്ടമായത് 98 പേർക്ക്, 1.55 ലക്ഷം പേരെ ബാധിച്ചു

ചോദ്യം: ഏറ്റവുമധികം ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി ആര്? ഉത്തരം: വി.ഡി. സവർക്കർ; വിവാദം

കോഴിക്കോട് നിന്ന് പോയ കെഎസ്ആർടിസി ബസ് ബെംഗളൂരുവിൽ വച്ച് അപകടത്തിൽ പെട്ടു; ഡ്രൈവറും കണ്ടക്റ്ററും മരിച്ചു

സ്വാതന്ത്ര‍്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കണം; ഉത്തരവിറക്കി സംസ്ഥാന സർക്കാർ