ഒബിസി പ്രവര്‍ത്തകന്‍ ജീവനൊടുക്കി

 
Mumbai

മറാഠ വിഭാഗത്തിന് സംവരണം; മഹാരാഷ്ട്രയില്‍ ഒബിസി പ്രവര്‍ത്തകന്‍ ജീവനൊടുക്കി

ജീവനൊടുക്കിയ പ്രവര്‍ത്തകന്‍റെ വീട്ടിലെത്തി ഛഗന്‍ ഭുജ്ബല്‍.

മുംബൈ: മറാഠാവിഭാഗത്തെ കുന്‍ബി സമുദായത്തില്‍ ഉള്‍പ്പെടുത്തി സംവരണത്തിന് അര്‍ഹരാക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഒബിസി പ്രവര്‍ത്തകന്‍ നദിയില്‍ച്ചാടി ജീവനൊടുക്കി. ലാത്തൂര്‍സ്വദേശി ഭരത് കരാഡാണ് (35) മരിച്ചത്.

തുടര്‍ന്ന് സംസ്ഥാനത്തെ പ്രമുഖ ഒബിസി നേതാക്കള്‍ സര്‍ക്കാരിനെതിരേ രംഗത്തുവന്നു. പ്രതിഷേധം ശക്തിപ്പെടുത്തുമെന്ന് അവര്‍ വ്യക്തമാക്കി. ഭരത് കരാഡിന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍നിന്ന് കണ്ടെടുത്ത കുറിപ്പില്‍ മറാഠകള്‍ക്ക് ഒബിസി സംവരണം അനുവദിക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തിന്‍ മനംനൊന്താണ് താന്‍ ജീവന്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പരാമര്‍ശിച്ചിട്ടുണ്ട്.

മന്ത്രിയും പ്രമുഖ ഒബിസി നേതാവുമായ ഛഗന്‍ ഭുജ്ബല്‍ മുന്‍ മന്ത്രി ധനഞ്ജയ് മുണ്ടെയോടൊപ്പം ഭരത്കരാഡിന്‍റെ വീട് സന്ദര്‍ശിച്ചു.

പറന്നുയരാനായില്ല; എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തി ഇൻഡിഗോ വിമാനം

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി

കിളിമാനൂരിൽ 59 കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കാർ ഓടിച്ചത് പാറശാല എസ്എച്ച്ഒ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ