മുംബൈ: ജനുവരി 16ന് പുലർച്ചെ മുംബൈയിലെ വസതിയിൽ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കത്തികൊണ്ട് ആക്രമിച്ചയാളെ അവസാനമായി കണ്ടത് ബാന്ദ്ര സ്റ്റേഷനിൽ. വ്യാഴാഴ്ച രാവിലെ മുതലുള്ള സിസിടിവി ദൃശ്യങ്ങളിൽ ബാന്ദ്ര മേഖലയിൽ അജ്ഞാതനായ അക്രമി മറ്റൊരു ഷർട്ട് ധരിച്ചതായി പോലീസിന് വ്യക്തമായി.
ഏറ്റവും പുതിയ ചിത്രത്തിൽ ഇയാൾ ഒരു നീല ഷർട്ടിലാണ് ബാന്ദ്ര സ്റ്റേഷനിൽ കണ്ടത്. അതേസമയം, ആക്രമണം നടന്ന് ഏകദേശം 48 മണിക്കൂർ കഴിഞ്ഞിട്ടും അക്രമി ഒളിവിലാണ്, കൂടാതെ 30 ലധികം ടീമുകൾ പ്രതിക്കായി തെരച്ചിൽ നടത്തുന്നു.
വ്യാഴാഴ്ച പുലർച്ചെ അപ്പാർട്ട്മെന്‍റിൽ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഒരു മരപ്പണിക്കാരനെ പോലീസ് പിടികൂടിയിരുന്നു, വെള്ളിയാഴ്ച രാവിലെ ചോദ്യം ചെയ്യുന്നതിനായി ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നെങ്കിലും പിന്നീട് വിട്ടയച്ചു.