രാജ് താക്കറെയ്ക്കും ഉദ്ധവ് താക്കറെയ്ക്കും ഒപ്പം ബാലാസാഹബ് താക്കറെ

 

File photo

Mumbai

20 വർഷത്തിനൊടുവിൽ താക്കറെ കസിൻസ് ഒരേ വേദിയിൽ

മഹാരാഷ്ട്രയിലെ പ്രൈമറി സ്കൂളുകളിൽ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു

Mumbai Correspondent

മുംബൈ: രണ്ടു പതിറ്റാണ്ട് ദീർഘിച്ച ഇടവേളയ്ക്കു ശേഷം ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഒരേ വേദിയിൽ. ബാൽ താക്കറെയുടെ പിൻഗാമിയായി ഉദ്ധവിനെ ഉയർത്തിക്കൊണ്ടുവന്നതിൽ പരിഭവിച്ചാണ് സഹോദരപുത്രനായ രാജ് താക്കറെ ശിവസേന വിട്ട് മഹാരാഷ്ട്ര നവനിർമാൺ സേന രൂപീകരിച്ചത്.

ഇപ്പോൾ, സ്വന്തം പിതാവ് രൂപീകരിച്ച പാർട്ടിയിൽനിന്നു പുറത്തായ ഉദ്ധവ് താക്കറെയും പഴയ വൈരം മറന്ന് രാജ് താക്കറെയും സഖ്യത്തിലേക്കു നീങ്ങുന്നതായാണ് സൂചന.

മഹാരാഷ്ട്രയിലെ പ്രൈമറി സ്കൂളുകളിൽ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. ഇതിന്‍റെ വിജയാഘോഷമായി സംഘടിപ്പിക്കുന്ന റാലിയിലാണ് താക്കറെ കസിൻസ് വീണ്ടും ഒരുമിക്കുന്നത്.

റാലിയിൽ പങ്കെടുക്കാൻ ഉദ്ധവിന്‍റെയും രാജിന്‍റെയും മുഖംമൂടികൾ ധരിച്ചാണ് പല പ്രവർത്തകരും എത്തിയത്. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ഉദ്ധവ്, ബിജെപി ബന്ധം വിട്ടാൽ രാജ് താക്കറെയുമായി സഖ്യത്തിനു തയാറാണെന്നു പ്രഖ്യാപിച്ചിരുന്നു. മറാഠി ഐക്യത്തിനു വേണ്ടി ഉദ്ധവുമായി കൂട്ടുകൂടാമെന്ന് രാജും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി; പ്രതിദിന ഡെങ്കി കേസുകളുടെ എണ്ണം 100 കടന്നു

മാസപ്പടിക്കേസിൽ വീണ വിജയന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി

അടിച്ചത് 402, ജയിച്ചത് 170 റൺസിന്; ഇന്ത്യക്ക് പരമ്പര

തിരുനാമകീര്‍ത്തനം മലയാളിക്ക് നൽകിയ ഫാ. മൈക്കിള്‍ പനച്ചിക്കലച്ചന്‍റെ സംസ്‌കാരം വ്യാഴാഴ്ച 2 മണിക്ക്

മൈസൂരു ജയദേവ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ