ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍ണായകമായ 5 കിലോമീറ്റര്‍ തുരങ്കം

 
Mumbai

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍ണായകമായ 5 കിലോമീറ്റര്‍ തുരങ്കം പൂര്‍ത്തിയായി

പദ്ധതിയിലെ നിര്‍ണായകതുരങ്കമാണ് പൂര്‍ത്തിയത്.

Mumbai Correspondent

മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലെ നിര്‍ണായകമായ ശില്‍ഫാട്ടയ്ക്കും ഘണ്‍സോളിക്കും ഇടയിലുള്ള 5 കിലോമീറ്റര്‍ തുരങ്കനിര്‍മാണം പൂര്‍ത്തിയായി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് തുരങ്കം തുറന്നത്.

സൂറത്തിനും ബില്ലിമോറയ്ക്കും ഇടയിലുള്ള 50 കിലോമീറ്റര്‍ നീളമുള്ള ആദ്യഘട്ടം 2027 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. പദ്ധതിയുടെ പുരോഗതിയെ അഭിനന്ദിച്ച വൈഷ്ണവ്, ഈ തുരങ്കം മൊത്തം 21 കിലോമീറ്റര്‍ നീളമുള്ള തുരങ്കത്തിന്‍റെ ഭാഗമാണെന്നും അതില്‍ ഏഴ് കിലോമീറ്റര്‍ കടലിനടിയിലൂടെയാണെന്നും പറഞ്ഞു.

ഡ്രില്‍ ആന്‍ഡ് ബ്ലാസ്റ്റ് രീതി ഉപയോഗിച്ചാണ് ഖനനം നടത്തിയതെന്നും ഇനിമുതല്‍ ടണല്‍ ബോറിങ് മെഷീന്‍ ഉപയോഗിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബികെസിയില്‍ നേരത്തെ 2.8 കിലോമീറ്റര്‍ തുരങ്കം രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയാക്കിയിരുന്നു.

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

പൊലീസ് സ്റ്റേഷനു മുന്നിൽ റീൽസ് ചിത്രീകരണം നടത്തി ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ; അന്വേഷണമാരംഭിച്ചു

നവജാത ശിശുക്കൾക്ക് ഒരു ഗ്രാമിന്‍റെ സ്വർണ മോതിരം; ജ്വല്ലറികൾക്ക് കരാർ നൽകി വിജയ് സർക്കാർ

ബിജെപിയുടെ ‘ജെൻ സി’ ദൗത്യം; സ്മൃതി ഇറാനി ഉൾപ്പെടുന്ന പ്രത്യേക സംഘം

പുന്നമടയിൽ ആവേശപ്പോരാട്ടം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം