13 കാരി ഏഴുമാസം ഗർഭിണി; ഗർഭഛിദ്രത്തിന് ഹൈക്കോടതിയുടെ അനുമതി

 

Representative Image

India

13 കാരി ഏഴുമാസം ഗർഭിണി: ഗർഭഛിദ്രത്തിന് ഹൈക്കോടതിയുടെ അനുമതി

പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ മാർച്ച് ആദ്യവാരം തന്നെ ബലാത്സംഗത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു

Namitha Mohanan

ജയ്പൂർ: ബലാത്സംഗത്തിനിരയായി ഗർഭിണിയായ 13 വയസുകാരിയുടെ 27 ആഴ്ചയും (7 മാസം) 6 ദിവസവും പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി രാജസ്ഥാൻ ഹൈക്കോടതി. കുട്ടി അതിജീവിച്ചാൽ ആശുപത്രിയിൽ ഇൻക്യുബേഷൻ ക്രമീകരണങ്ങൾ‌ ഒരുക്കണമെന്ന് തുടർന്ന് കുട്ടിയെ സർക്കാർ ചെലവിൽ‌ വളർത്തണെന്നും കോടതി നിർദേശിച്ചു. ഗർഭസ്ഥ ശിശുവിന്‍റെ ഡിഎൻഎ പരിശോധന റിപ്പോർട്ട് സൂക്ഷിക്കാനും കോടതി ഉത്തരവിട്ടു.

പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ മാർച്ച് ആദ്യവാരം തന്നെ ബലാത്സംഗത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ പ്രതി പെൺകുട്ടിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

പരാതിക്കാരി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയായതിനാൽ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ഗർഭഛിദ്രം നടത്തുന്നത്. ഓപ്പറേഷനിലെ ഉയർന്ന അപകട സാധ്യത മാതാപിതാക്കളെ ധരിപ്പിച്ചിട്ടുണ്ട്. ഗർഭം അലസിപ്പിച്ചില്ലെങ്കിൽ കുട്ടിയുടെ മാനസികാരോഗ്യത്തെ അത് വളരെ മോശമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകിയത്. 28 ആഴ്ചകൾ പിന്നിട്ട സ്ത്രീക്ക് പോലും ഗർഭഛിദ്രത്തിന് അനുമതി നൽകിയ ഹൈക്കോടതി, സുപ്രീംകോടതി വിധികൾ വിലയിരുത്തിയാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ അനുമതി.

സെപ്റ്റംബർ 5ന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് പിന്തുണ പ്രഖ‍്യാപിച്ച് ഐസ

രണ്ടാം ടെസ്റ്റ്: ശ്രീലങ്കക്ക് ഫോളോ ഓൺ, ഇന്ത്യ പിടിമുറുക്കുന്നു

രാജസ്ഥാൻ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസിനെ മാറ്റണമെന്ന് ആവശ‍്യപ്പെട്ട് കത്തെഴുതി ജസ്റ്റിസ് സന്ദീപ് മേത്ത

കർണാടക വനംവകുപ്പ് നായാട്ടുകാരെ വെടിവച്ചു കൊന്ന സംഭവം; സിബിഐ അന്വേഷണം വേണമെന്ന് പിഎംകെ നേതാവ് അൻബുമണി രാമദോസ്

"ഈ രാജ്യം ധർമശാലയല്ല", 2047 സുരക്ഷാ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് അമിത് ഷാ