വയനാട് ദുരന്തത്തിൽ കേരളത്തിന് വീഴ്ച പറ്റിയെന്ന് അമിത്ഷാ രാജ്യസഭയിൽ പറഞ്ഞു 
India

'പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നു, കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ല'; കേരളത്തെ പഴിച്ച് അമിത് ഷാ

മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്തു ചെയ്തുവെന്ന് അമിത്ഷാ ചോദിച്ചു

Namitha Mohanan

ന്യൂഡൽഹി: കേരളത്തിന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര മന്ത്രി അമിത്ഷാ. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത്. ജൂലൈ 23 ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഇത് രാഷ്ട്രീയ വാഗ്വാദത്തിനുള്ള സമയമല്ലെന്ന ആമുഖത്തോട് കൂടിയാണ് കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തത്.

മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്തു ചെയ്തുവെന്ന് അമിത്ഷാ ചോദിച്ചു. മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയെടത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു. ഈ ദുരന്തത്തിൽ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകുമെന്നും രാഷ്ട്രീയ ഭിന്നത മറന്ന് കേരളത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വയനാട്ടിലെ സ്ഥിതി ചർച്ച ചെയ്യാൻ അമിത് ഷാ യോഗം വിളിച്ചു. ലോക്സഭയിലെ ചർച്ചയ്ക്ക് മുന്നോടിയായാണ് യോഗം വിളിച്ചിരിക്കുന്നത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും യോഗത്തിൽ പങ്കെടുക്കും.

വായു മലിനീകരണം രൂക്ഷം: ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; ഡൽഹി വിടാനൊരുങ്ങി ആളുകൾ

കാസർഗോഡ് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പൊലീസിൽ പിടിയിൽ; സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സൂചന

ചങ്ങരോത്ത് പഞ്ചായത്തിൽ യുഡിഎഫ് ശുദ്ധികലശം നടത്തിയ സംഭവം; 10 പേർക്കെതിരേ കേസ്

വനിതാ ഡോക്റ്ററുടെ നിഖാബ് മാറ്റാൻ ശ്രമിച്ച സംഭവം; നിതീഷ് കുമാറിന് ഭീഷണിയുമായി പാക് ഭീകരൻ

പോറ്റി കേറ്റിയെ പാരഡി പാട്ടുകൾ അപ്രത്യക്ഷം; പിൻവലിക്കപ്പെട്ടത് പൊലീസ് കേസെടുത്തതിനെ തുടർന്ന്