Himanta biswa sarma 
India

''സർക്കാരിന്‍റെ അനുമതിയില്ലാതെ ഗവൺമെന്‍റ് ജീവനക്കാർ രണ്ടാം വിവാഹം കഴിക്കാൻ പാടില്ല''; അസം സർക്കാർ

എല്ലാ മതക്കാർക്കും ഈ ഉത്തരവ് ബാധകമാണെന്നും വ്യക്തിനിയമങ്ങളുടെ പിൻബലമുണ്ടെങ്കിലും സർക്കാരിന്‍റെ അനുമതിയില്ലാതെ വിവാഹിതരായലത് കുറ്റകരമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു

ഗുവാഹത്തി: സർക്കാരിന്‍റെ അനുമതിയില്ലാതെ ഗവൺമെന്‍റ് ജീവനക്കാർ രണ്ടാം വിവാഹം കഴിക്കാൻ പാടില്ലെന്ന് അസം സർക്കാരിന്‍റെ ഉത്തരവ്. ആദ്യ ഭാര്യ‌/ ഭർത്താവ് ജീവിച്ചിരിക്കവെ മറ്റൊരു വിവാഹം കഴിക്കാൻ സർക്കാരിന്‍റെ അനുമതി തേടണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

എല്ലാ മതക്കാർക്കും ഈ ഉത്തരവ് ബാധകമാണെന്നും വ്യക്തിനിയമങ്ങളുടെ പിൻബലമുണ്ടെങ്കിലും സർക്കാരിന്‍റെ അനുമതിയില്ലാതെ വിവാഹിതരായലത് കുറ്റകരമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഒക്‌ടോബർ 20 നാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറങ്ങിയത്.

സർക്കാർ ജീവനക്കാരനായ ഭർത്താവിന്‍റെ മരണ ശേഷം 2 ഭാര്യമാരും പെൻഷൻ തുകയ്ക്കായി പോരാടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കുന്നതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ