അയോധ്യ രാമക്ഷേത്രത്തിലെ തിരക്ക് 
India

''നാട്ടുകാരാരും ഇപ്പോൾ അയോധ്യയിലേക്കു വരല്ലേ...‌'', അപേക്ഷയുമായി രാമക്ഷേത്ര ട്രസ്റ്റ്

ജനുവരി 29നു നടത്തുന്ന മുഖ്യ സ്നാനത്തിൽ പങ്കെടുക്കാൻ ഒറ്റ ദിവസം പത്ത് കോടി ആളുകൾ കുംഭമേളയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

ന്യൂഡൽഹി: അയോധ്യക്ക് അടുത്ത പ്രദേശങ്ങളിലുള്ളവർ തത്കാലത്തേക്ക് രാമക്ഷേത്ര ദർശനം നീട്ടിവയ്ക്കണമെന്ന് രാമക്ഷേത്ര ട്രസ്റ്റിന്‍റെ അഭ്യർഥന.

പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് എത്തുന്നവർ അയോധ്യയിലേക്ക് കൂടി വരുന്നതാണ് അനിയന്ത്രിതമായ തിരക്കിനു കാരണം. ഈ സാഹചര്യത്തിൽ അടുത്തുള്ളവർ 15-20 ദിവസത്തേക്ക് യാത്ര മാറ്റിവയ്ക്കാനാണ് ട്രസ്റ്റിന്‍റെ ആഹ്വാനം.

കുംഭമേളയിലെ മുഖ്യ സ്നാനം നടത്തുന്നത് മൗനി അമാവാസി ദിവസമായ ജനുവരി 29നാണ്. ആ ഒറ്റ ദിവസം പത്ത് കോടി ആളുകൾ കുംഭമേളയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ പതിനേഴു ദിവസത്തിനിടെ ആകെ എത്തിയവരുടെ എണ്ണം 15 കോടിയാണ്.

കുംഭമേള ഫെബ്രുവരി 26 വരെ തുടരുമെങ്കിലും മുഖ്യ സ്നാനത്തിനു ശേഷം തിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ളിൽ 40-45 കോടി ആളുകൾ സന്ദർശിക്കുമെന്നും കരുതുന്നു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി