India

'മോശമായി പെരുമാറി, ജോലി ചെയ്യാൻ സമ്മതിച്ചില്ല': ആദായ നികുതി വകുപ്പിനെതിരെ ബിബിസി

ചാനലിന്‍റെ പ്രവർത്തനങ്ങളെ തട‌സപ്പെടുത്താതെയാണു സർവെ നടന്നതെന്നായിരുന്നു ആദായ നികുതി വകുപ്പ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ബിബിസി ഇതെല്ലാം നിഷേധിക്കുന്നു

MV Desk

ആദായ നികുതി വകുപ്പിന്‍റെ റെയ്ഡിനിടെ ജേണലിസ്റ്റുകളോട് ചിലർ മോശമായി പെരുമാറിയെന്നും, മണിക്കൂറുകളോളം ജോലി ചെയ്യാൻ സമ്മതിച്ചില്ലെന്നുമുള്ള ആരോപണവുമായി ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ. പൊലീസുകാരും ഉദ്യോഗസ്ഥരും പലരോടും മോശമായി പെരുമാറിയിരുന്നു. കംപ്യൂട്ടറുകളും ഫോണുകളും പരിശോധിക്കുകയും, റെയ്ഡിനെക്കുറിച്ചു വാർത്ത നൽകുന്നതിൽ നിന്നു വിലക്കുകയും ചെയ്തു, ബിബിസി ആരോപിക്കുന്നു.

ചാനലിന്‍റെ പ്രവർത്തനങ്ങളെ തട‌സപ്പെടുത്താതെയാണു സർവെ നടന്നതെന്നായിരുന്നു ആദായ നികുതി വകുപ്പ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ബിബിസി ഇതെല്ലാം നിഷേധിക്കുന്നു. ഹിന്ദി, ഇംഗ്ലിഷ് ജേണലിസ്റ്റുകളെ മണിക്കൂറോളം ജോലി ചെയ്യാൻ അനുവദിച്ചില്ല. സീനിയർ എഡിറ്റർമാരുടെ നിരന്തരമായ അഭ്യർഥനയ്ക്കു ശേഷമാണു ജോലി തുടരാനായത്. 

ബിബിസി ക്രമക്കേട് നടത്തിയതായി ആദായ നികുതി വകുപ്പ് റെയ്ഡിനു ശേഷം വ്യക്തമാക്കിയിരുന്നു. ബിബിസി കാണിക്കുന്ന വരുമാനവും ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ തോതും ആനുപാതികമല്ലെന്നാണു  വകുപ്പ് വ്യക്തമാക്കിയത് വിദേശത്തെ സ്ഥാപനങ്ങളുമായി നടത്തിയ പണമിടപാടിന്‍റെ നികുതി അടച്ചിട്ടില്ലെന്നും അറിയിച്ചു. ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ എന്ന ബിബിസി ഡോക്യുമെന്‍ററി ഇന്ത്യയിൽ നിരോധിച്ചതിനു പിന്നാലെ നടന്ന റെയ്ഡ് കനത്ത പ്രതിഷേധങ്ങൾക്കു വഴിവച്ചിരുന്നു. 

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ