India

'മോശമായി പെരുമാറി, ജോലി ചെയ്യാൻ സമ്മതിച്ചില്ല': ആദായ നികുതി വകുപ്പിനെതിരെ ബിബിസി

ചാനലിന്‍റെ പ്രവർത്തനങ്ങളെ തട‌സപ്പെടുത്താതെയാണു സർവെ നടന്നതെന്നായിരുന്നു ആദായ നികുതി വകുപ്പ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ബിബിസി ഇതെല്ലാം നിഷേധിക്കുന്നു

MV Desk

ആദായ നികുതി വകുപ്പിന്‍റെ റെയ്ഡിനിടെ ജേണലിസ്റ്റുകളോട് ചിലർ മോശമായി പെരുമാറിയെന്നും, മണിക്കൂറുകളോളം ജോലി ചെയ്യാൻ സമ്മതിച്ചില്ലെന്നുമുള്ള ആരോപണവുമായി ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ. പൊലീസുകാരും ഉദ്യോഗസ്ഥരും പലരോടും മോശമായി പെരുമാറിയിരുന്നു. കംപ്യൂട്ടറുകളും ഫോണുകളും പരിശോധിക്കുകയും, റെയ്ഡിനെക്കുറിച്ചു വാർത്ത നൽകുന്നതിൽ നിന്നു വിലക്കുകയും ചെയ്തു, ബിബിസി ആരോപിക്കുന്നു.

ചാനലിന്‍റെ പ്രവർത്തനങ്ങളെ തട‌സപ്പെടുത്താതെയാണു സർവെ നടന്നതെന്നായിരുന്നു ആദായ നികുതി വകുപ്പ് നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ബിബിസി ഇതെല്ലാം നിഷേധിക്കുന്നു. ഹിന്ദി, ഇംഗ്ലിഷ് ജേണലിസ്റ്റുകളെ മണിക്കൂറോളം ജോലി ചെയ്യാൻ അനുവദിച്ചില്ല. സീനിയർ എഡിറ്റർമാരുടെ നിരന്തരമായ അഭ്യർഥനയ്ക്കു ശേഷമാണു ജോലി തുടരാനായത്. 

ബിബിസി ക്രമക്കേട് നടത്തിയതായി ആദായ നികുതി വകുപ്പ് റെയ്ഡിനു ശേഷം വ്യക്തമാക്കിയിരുന്നു. ബിബിസി കാണിക്കുന്ന വരുമാനവും ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ തോതും ആനുപാതികമല്ലെന്നാണു  വകുപ്പ് വ്യക്തമാക്കിയത് വിദേശത്തെ സ്ഥാപനങ്ങളുമായി നടത്തിയ പണമിടപാടിന്‍റെ നികുതി അടച്ചിട്ടില്ലെന്നും അറിയിച്ചു. ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ എന്ന ബിബിസി ഡോക്യുമെന്‍ററി ഇന്ത്യയിൽ നിരോധിച്ചതിനു പിന്നാലെ നടന്ന റെയ്ഡ് കനത്ത പ്രതിഷേധങ്ങൾക്കു വഴിവച്ചിരുന്നു. 

യുക്രെയ്നെ സഹായിക്കാൻ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് വാൻസ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളി നടേശന്‍

നാസ ബഹിരാകാശ യാത്രയിൽ പങ്കാളിയാകാൻ അനിൽ മേനോനും

കൊച്ചി മെട്രൊ രണ്ടാംഘട്ട നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതിക്ക് ജാമ്യം