ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മെച്ചപ്പെട്ട പോളിങ്

 
India

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

സഹർസ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്

Namitha Mohanan

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് 3 മണിക്കൂറിലേക്ക് കടന്നു. 243 നിയമസഭാ മണ്ഡലങ്ങളിൽ 121 എണ്ണത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണിക്കും ചില സ്ഥലങ്ങളിൽ വൈകുന്നേരം 5 മണിക്കും അവസാനിക്കും.

രാവിലെ 9:00 മണി വരെ, ആദ്യ ഘട്ട പോളിങിൽ ബീഹാറിൽ മൊത്തം 13.13 ശതമാനം വോട്ടർമാരുടെ പോളിങ് രേഖപ്പെടുത്തിയത്. ജില്ലകളിൽ, സഹർസയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. 15.27ശതമാനമാണ്, അതേസമയം ലഖിസാരായിയിൽ ഏറ്റവും കുറവ് 7ശതമാനം. സംസ്ഥാന തലസ്ഥാനമായ പട്‌നയിൽ, രാവിലെ 9 മണി വരെ 11.22ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.

ലാലു പ്രസാദ് യാദവും തേജ്വസി യാദവുമടക്കം നിരവധി നേതാക്കൾ കുടുംബ സമേതമെത്തി വോട്ടു രേഖപ്പെടുത്തി. ബിജെപി നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസും, രാഷ്ട്രീയ ജനതാദളും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിക്കുന്ന ഗ്രാൻഡ് അലയൻസും, പ്രശാന്ത് കിഷോറിന്‍റെ ജൻ സൂരാജ് പാർട്ടിയും തമ്മിലുള്ള നിർണായക ത്രികോണ മത്സരമാണിത് ബിഹാറിൽ നടക്കുന്നത്.

''മലപ്പുറത്ത് മുസ്ലിം മതാധിപത്യം'', വിഷം ചീറ്റി വീണ്ടും വെള്ളാപ്പള്ളി

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചോദ്യം ചെയ്യലിന് ഹാജരാവാൻ അനിൽ അംബാനിക്ക് ഇഡി നോട്ടീസ്

കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു; കെജിഎഫിലെ കാസിം ചാച്ചയ്ക്ക് വിട

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും എസ്ഐടി വീണ്ടും കസ്റ്റഡിയിൽ വാങ്ങും

അവിഹിത ബന്ധമുണ്ടെന്ന് സംശയം; ഭാര്യയുടെ മൂക്ക് മുറിച്ച് ഭർത്താവ്