India

കൈക്കൂലി കേസിൽ ഒന്നാം പ്രതി; ലോകായുക്ത റെയ്ഡിനു പിന്നാലെ ബിജെപി എംഎൽഎ ഒളിവിൽ

കുന്നുകൂടി കിടക്കുന്നതും ഉദ്യോഗസ്ഥർ ഇവ എണ്ണി തട്ടിപ്പെടുത്തുന്നതിതും അടക്കമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

ബെംഗളൂരു: മകന്‍റെ വീട്ടിൽ നടത്തിയ ലോകായുക്ത റെയ്ഡിൽ 8.12 കോടി കണ്ടെടുത്തതിന് പിന്നാലെ കാർണാടകയിലെ ബിജെപി എംഎൽഎ മണ്ഡൽ വിരൂപാക്ഷപ്പ ഒളിവിൽ. വെള്ളിയാഴ്ച്ച മുതൽ എംഎൽഎയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

വെള്ളിയാഴ്ച്ച രാവിലെ ലോകയുക്ത അഴിമതി വിരുദ്ധ സംഘം( Global Anti-Corruption Commission) നടത്തിയ റെയ്ഡിനിടെയാണ് വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് മണ്ഡലിന്‍റെ വീട്ടിൽ നിന്നും 8 കോടിയിലധികം രൂപ പിടിച്ചെടുത്തത്. കുന്നുകൂടി കിടക്കുന്നതും ഉദ്യോഗസ്ഥർ ഇവ എണ്ണി തട്ടിപ്പെടുത്തുന്നതിതും അടക്കമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ബിജെപി എംഎൽഎ മണ്ഡൽ വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്ത് മണ്ഡലിന്‍റെ വീട്ടിലായിരുന്നു റെയ്ഡ് നടന്നത്. കര്‍ണാടകയിലെ ലോകായുക്തയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം രൂപ റെയ്ഡില്‍ പിടിച്ചെടുക്കുന്നത്. വീരൂപാക്ഷപ്പയാണ് കേസിലെ ഒന്നാം പ്രതി. ദോവാനഗരെയില്‍ ചാന്നാഗിരി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് മണ്ഡല്‍ വിരൂപാക്ഷപ്പ (madal virupakshappa).

81 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് വ്യനസായിയായ ശ്രേയസ് കശ്യപ് നല്‍കിയ പരാതിയിലാണ് ലോകായ്കുത കേസെടുത്തത്. കെഎസ്ഡിഎല്ലിനു രാസവസ്തുക്കള്‍ നൽകുന്നതിനുള്ള കരാറിനായാണ് കൈക്കൂലിയെന്നാണ് സൂചന. വിവാദത്തിനു പിന്നാലെ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്‍റസ് ലിമിറ്റഡിന്‍റെ (കെഎസ്ഡിഎല്‍) ചെയര്‍മാന്‍ സ്ഥാനത്തുനിന്നു വീരൂപക്ഷപ്പ രാജിവച്ചു.

കേരള സർവകലാശാല വിവാദം; അടിയന്തര റിപ്പോർട്ടു തേടി ഗവർണർ

കോഴിക്കോട്ട് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി

പ്രതീക്ഷ നൽകി സ്വർണം; ഒറ്റയടിക്ക് 400 രൂപയുടെ ഇടിവ്

ബ്രിക്സ് കൂട്ടായ്മയുടെ അമെരിക്കൻ വിരുദ്ധ നയങ്ങളിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് 10% തീരുവ ഈടാക്കും: ട്രംപ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്