Representative Image 
India

വ്യാജ പാസ്പോർട്ട് റാക്കറ്റ്; പശ്ചിമ ബംഗാളിലും സിക്കിമിലും 50 ഇടങ്ങളിൽ സിബിഐ റെയ്ഡ്

സർക്കാർ ഉദ്യോഗസ്ഥരും പ്രതികൾ

MV Desk

ന്യൂഡൽഹി: വ്യാജ പാസ്പോർട്ടുമായി ബന്ധപ്പെട്ട റാക്കറ്റിനായി പശ്ചിമ ബംഗാളിലും സിക്കിമിലും സിബിഐ റെയ്ഡ്. ഇരു സംസ്ഥാനങ്ങളിലുമായി 50 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. പാസ്പോർട്ട് റാക്കറ്റിനെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെതുടർന്നാണ് പരിശോധന.

സംഭവത്തിൽ 24 പേർക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ സർക്കാർ ഉദ്യോഗസ്ഥരും അടങ്ങുന്നതായാണ് വിവരം. വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ പാസ്പോർട്ട് അനുവദിച്ചതിനാണ് കേസ്.

കൊല്‍ക്കത്ത, സിലിഗുരി, ഗാങ്‌ടോക് ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തുന്നത്. ചില സ്വകാര്യവ്യക്തികള്‍ വ്യാജരേഖകള്‍ ഹാജരാക്കി സര്‍ക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പാസ്പോർട്ടുകൾ നേടുകയും വിതരണം ചെയ്യുകയും ചെയ്തതായാണ് വിവരം.പരിശോധന തുടരുകയാണ്. നിരവധി പേർ സംശയത്തിന്‍റെ നിഴലിലാണെന്നും അധികൃതർ വ്യക്തമാക്കി.

കേരളത്തിന് സുപ്രീംകോടതിയുടെ ശാസന; സത്യവാങ്മൂലം വൈകി ഫയൽ ചെയ്താൽ വൻ പിഴ

സയീദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല; കോച്ചിനെ ബാറ്റുകൊണ്ട് മർദിച്ചു

മദ്യലഹരിയിൽ യൂട്യൂബ് നോക്കി ശസ്ത്രക്രിയ ചെയ്തു; യുവതി മരിച്ചു

സിൽക്ക് ആണെന്ന പേരിൽ നൽകിയത് പോളിസ്റ്റർ ദുപ്പട്ട; തിരുപ്പതി ക്ഷേത്രത്തിന് 54 കോടി രൂപയുടെ നഷ്ടം

ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; ലുത്ര സഹോദരന്മാർക്കെതിരേ ഇന്‍റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കി