Chemical fertilizer Representative image
India

രാസവളത്തിന് 22,303 കോടി രൂപ കേന്ദ്ര സബ്‌സിഡി

2024 മാർച്ച് 31 വരെ പ്രാബല്യം: അനുരാഗ് ഠാക്കൂർ

MV Desk

ന്യൂഡൽഹി: ഫസോഫറസ്, പൊട്ടാസ്യം അധിഷ്ഠിത രാസവളങ്ങൾക്ക് കേന്ദ്ര സർക്കാർ 22,303 കോടി രൂപ സബ്സിഡി പ്രഖ്യാപിച്ചു. കർഷകർക്ക് റാബി സീസണിലേക്കാണ് ഇതു പ്രയോജനപ്പെടുത്താനാകുക.

2024 മാർച്ച് 31 വരെ സബ്സിഡി പ്രാബല്യത്തിലുണ്ടാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ വിശദീകരിച്ചു. നൈട്രജൻ കിലോഗ്രാമിന് 47.2 രൂപ, ഫോസ്ഫറസിന് 20.82 രൂപ, പൊട്ടാഷിന് 2.38 രൂപ, സൾഫറിന് 1.89 രൂപ എന്ന നിരക്കിലായിരിക്കും സബ്സിഡി ലഭ്യമാകുക.

ആഗോള വിപണിയിൽ അസംസ്കൃത വസ്തുക്കൾക്ക് വില കൂടുന്നത് രാജ്യത്തെ കർഷകരെ ബാധിക്കാതിരിക്കുന്നതിനാണ് ഈ നടപടിയെന്നും മന്ത്രി.

ഡൈ അമോണിയും ഫോസ്ഫ‌േറ്റ് (DAP) ചാക്കൊന്നിന് 1350 രൂപ എന്ന പഴയ നിരക്കിൽ തന്നെ ലഭ്യമാകും. ടണ്ണിന് 4500 രൂപ എന്ന സബ്സിഡി തുടരുന്നതിനാലാണിത്. നൈട്രജൻ - ഫോസ്ഫറസ് - പൊട്ടാഷ് (NPK) ചാക്കിന് 1470 രൂപയ്ക്കും ലഭ്യമാക്കും.

ആരാകും ആദ്യ ബിജെപി മേയർ‍? കോർപ്പറേഷനുകളിൽ ചൂടേറും ചർച്ചകൾ

അയ്യപ്പസംഗമവും വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ വന്നിറങ്ങിയതും വോട്ടുകൾ നഷ്ടപ്പെടുത്തിയെന്ന് വിമർശനം; നേതൃയോഗത്തിനൊരുങ്ങി എൽഡിഎഫ്

നിതിൻ നബീൻ സിൻഹ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്‍റ്

യുഡിഎഫിന് വിജയം സമ്മാനിച്ചതില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് വലിയ പങ്ക്: കെ.സി. വേണുഗോപാല്‍

"മറ്റുള്ളവരുടെ ചുമതലകൾ കോടതി ഏറ്റെടുത്തു ചെയ്യുന്നതു ശരിയല്ല"; സുപ്രീം കോടതിക്കെതിരേ ഗവര്‍ണര്‍