India

ഉസ്ബെക്കിസ്ഥാനിലെ കുട്ടികളുടെ മരണം: കഫ് സിറപ്പ് സാമ്പിളുകളിൽ വിഷാംശം: നടപടിക്ക് നിർദ്ദേശം

പരിശോധിക്കാനായി ശേഖരിച്ച 36 കഫ് സിറപ്പ് സാമ്പിളുകളിൽ 22 എണ്ണത്തിലും വിഷാംശം

MV Desk

ഡൽഹി : ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കഫ് സിറപ്പ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം. നോയ്ഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക്ക് എന്ന സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കാനാണു കേന്ദ്രം ഉത്തർപ്രദേശ് ഡ്രഗ് കൺട്രോളിങ് ആൻഡ് ലൈസൻസിങ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയത്.

പരിശോധിക്കാനായി ശേഖരിച്ച 36 കഫ് സിറപ്പ് സാമ്പിളുകളിൽ 22 എണ്ണത്തിലും വിഷാംശം കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. കമ്പനിയിലെ മൂന്നു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ഡയറക്‌ടർമാർക്കായുള്ള അന്വേഷണം തുടരുകയാണ്.

മരിയോൺ ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കഫ് സിറപ്പിൽ ഈഥലൈൻ ഗ്ലൈക്കോളിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മരിയോൺ ബയോടെക്കിന്‍റെ ഉൽപന്നങ്ങൾ ധാരാളം രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ മരുന്നു പിൻവലിക്കുവാൻ മുന്നറിയിപ്പ് നൽകണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ഇറാന്‍റെ കറന്‍സി കൂപ്പുകുത്തി; പ്രതിഷേധിച്ച് തെരുവിലിറങ്ങി ആയിരങ്ങള്‍

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പാ തട്ടിപ്പ് കേസ്; പി.വി. അൻവർ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവില്ല

ആലുവയിൽ ആക്രിക്കടയിൽ തീപിടിത്തം; വൻ നാശനഷ്ടം

''ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ വികലമാക്കി''; കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തിനെതിരേ കലക്റ്റർക്ക് പരാതി

ശബരിമല സ്വർണക്കൊള്ള; മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും ചോദ്യം ചെയ്ത് വിട്ടയച്ചു