India

ഉസ്ബെക്കിസ്ഥാനിലെ കുട്ടികളുടെ മരണം: കഫ് സിറപ്പ് സാമ്പിളുകളിൽ വിഷാംശം: നടപടിക്ക് നിർദ്ദേശം

പരിശോധിക്കാനായി ശേഖരിച്ച 36 കഫ് സിറപ്പ് സാമ്പിളുകളിൽ 22 എണ്ണത്തിലും വിഷാംശം

MV Desk

ഡൽഹി : ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കഫ് സിറപ്പ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം. നോയ്ഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക്ക് എന്ന സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കാനാണു കേന്ദ്രം ഉത്തർപ്രദേശ് ഡ്രഗ് കൺട്രോളിങ് ആൻഡ് ലൈസൻസിങ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയത്.

പരിശോധിക്കാനായി ശേഖരിച്ച 36 കഫ് സിറപ്പ് സാമ്പിളുകളിൽ 22 എണ്ണത്തിലും വിഷാംശം കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. കമ്പനിയിലെ മൂന്നു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ഡയറക്‌ടർമാർക്കായുള്ള അന്വേഷണം തുടരുകയാണ്.

മരിയോൺ ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കഫ് സിറപ്പിൽ ഈഥലൈൻ ഗ്ലൈക്കോളിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മരിയോൺ ബയോടെക്കിന്‍റെ ഉൽപന്നങ്ങൾ ധാരാളം രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ മരുന്നു പിൻവലിക്കുവാൻ മുന്നറിയിപ്പ് നൽകണമെന്നും ആവശ്യം ഉയരുന്നുണ്ട്.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും