സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശ ലംഘനം; ഛത്തീസ്ഗഡ് ഹൈക്കോടതി

 
India

സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശ ലംഘനം; ഛത്തിസ്ഗഡ് ഹൈക്കോടതി

ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി

Namitha Mohanan

ന്യൂഡല്‍ഹി: സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കാൻ നിർബന്ധിക്കരുതെന്ന് ഛത്തിസ്ഗഡ് ഹൈക്കോടതി. കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ഹൈക്കോടതി വിധിച്ചു.

കന്യകാത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് മൗലികാവകാശങ്ങൾക്കും സ്വാഭാവിക നീതിയുടെ തത്വങ്ങൾക്കും സ്ത്രീയുടെ സ്വകാര്യതയ്ക്കും എതിരായിരി​ക്കും. മൗലികാവകാശങ്ങളുടെ കാതലായ ആര്‍ട്ടിക്കിള്‍ 21ന്‍റെ ലംഘനമാണി​തെ​ന്നും കോടതി ഊന്നിപ്പറഞ്ഞു. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ വർമയുടെ നിരീക്ഷണം.

2024 ഒക്റ്റോ​ബർ 15ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് ചോദ്യം ചെയ്തത്. 2023 ഏപ്രിൽ 30ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. കോർബ ജില്ലയിലെ ഭർത്താവിന്‍റെ കുടുംബ വസതിയിലാണ് ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്നത്. ഭർത്താവ് ബലഹീനനാണെന്നും ഒരുമിച്ച് ജീവിക്കാൻ വിസമ്മതിച്ചുവെന്നും ഭാര്യയും ആരോപിച്ചിരുന്നു.

ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു; അമ്പലപ്പുഴ പൊലീസിന് കൈമാറി

'കൈയും കാലും തല്ലിയൊടിക്കും'; റവന‍്യു ഉദ‍്യോഗസ്ഥർക്കെതിരേ ഭീഷണിയുമായി എ. രാജ എംഎൽഎ

പ്രതിഷേധത്തിന് സാധ‍്യത; വി.ഡി. സതീശന്‍റെ സുരക്ഷ വർധിപ്പിച്ചു

കൊച്ചി ഓഫിസിൽ ഹാജരാവണം; തന്ത്രിക്കും എൻ. വാസുവിനും ഇഡി സമൻസ്

ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഷിബു ബേബി ജോൺ രാജിവച്ചു