ഗംഗാ യാത്രയ്ക്കിടെ ചിക്കൻ ബിരിയാണി കഴിച്ചു; 14 പേർ അറസ്റ്റിൽ

 
India

ഗംഗാ യാത്രയ്ക്കിടെ ചിക്കൻ ബിരിയാണി കഴിച്ചു; 14 പേർ അറസ്റ്റിൽ

ബിജെപി യുവ മോർച്ച സിറ്റി യൂണിറ്റ് മേധാവി രജത് ജയ്സ്വാലിന്‍റെ പരാതിയിലാണ് അറസ്റ്റ്.

നീതു ചന്ദ്രൻ

വാരാണസി: ഗംഗാനദിയിലൂടെ ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ ചിക്കൻ ബിരിയാണി കഴിച്ച 14 പേർ അറസ്റ്റിൽ. മതവികാരത്തെ വ്രണപ്പെടുത്തി, വിശുദ്ധ പ്രദേശം മലിനമാക്കി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഗംഗാ നദിയുടെ നടുവിൽ ബോട്ടിലിരുന്ന് ഇഫ്താർ പാർട്ടി നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിനു പിന്നാലെ ബിജെപി യുവ മോർച്ച സിറ്റി യൂണിറ്റ് മേധാവി രജത് ജയ്സ്വാലിന്‍റെ പരാതിയിലാണ് അറസ്റ്റ്.

കോട്‌വാലി പൊലീസാണ് കേസെടുത്തിരിക്കുന്നത്. സനാതന ധർമ വിശ്വാസികൾക്ക് ഗംഗയിൽ ആഴത്തിലുള്ള വിശ്വാസമാണുള്ളത്. ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും കാശി സന്ദർസിച്ച് ഗംഗാ നദിയിൽ പ്രാർഥിക്കുന്നത്.

അത്തരമൊരു പുണ്യനദിക്കു നടുവിലിരുന്ന് ചിക്കൻ ബിരിയാണി കഴിച്ച് അതിന്‍റെ അവശിഷ്ടങ്ങൾ നദിയിൽ തള്ളുന്നത് ഉചിതമല്ല. അത് മനപൂർവം ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്താൻ വേണ്ടി ചെയ്തതാണെന്നും ജൈസ്വാൾ ആരോപിച്ചു.

ലോ സ്കോറിങ് ത്രില്ലറിൽ പഞ്ചാബിനെ വീഴ്ത്തി ഗുജറാത്ത്

ഹോട്ടൽ- റസ്റ്ററന്‍റ് മേഖലയെ തകർക്കുന്ന നടപടി; പാചകവാതക വിലവർധനയെ വിമർശിച്ച് പിണറായി

"വരാന്ത‍യിൽ പോലും കയറ്റരുത്"; ബിജു പ്രഭാകറിനെതിരേ കോൺഗ്രസ്

പല തവണ ഛർദ്ദിച്ചു, വിമാനത്തിന്‍റെ വാതിൽ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരൻ

പശ്ചിമ ബംഗാളിലെ ഫാൽത്തയിൽ മുഴുവൻ ബൂത്തുകളിലും 21ന് റീപോളിങ്