India

''എന്‍റെ മകളെ ബ്രിജ് ഭൂഷൺ പീഡിപ്പിച്ചിട്ടില്ല'', പരാതിക്കാരിയുടെ പിതാവ്

ഉന്നയിച്ച ആരോപണങ്ങളിൽ ചിലത് വ്യാജമെന്നും വെളിപ്പെടുത്തൽ

MV Desk

ന്യൂഡൽഹി: തന്‍റെ മകളെ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ് ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് പ്രായപൂർത്തിയാകാത്ത പരാതിക്കാരിയുടെ പിതാവ്. താനും മകളും ബ്രിജ് ഭൂഷണെതിരേ വ്യാജ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും ഇയാൾ വെളിപ്പെടുത്തി.

ബ്രിജ് ഭൂഷന്‍റെ ഭാഗത്തുനിന്ന് തന്‍റെ മകൾക്കെതിരേ പക്ഷപാതപരമായ സമീപനമുണ്ടായിട്ടുണ്ട്, എന്നാൽ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഏഷ്യൻ ചാംപ്യൻഷിപ്പിനുള്ള ട്രയൽസിന്‍റെ ഫൈനലിൽ മകൾ പരാജയപ്പെട്ടതിന്‍റെ ദേഷ്യത്തിലാണ് വ്യാജ ആരോപണം ഉന്നയിച്ചതെന്നും വിശദീകരണം.

പഴയ പരാതി പിൻവലിച്ചിട്ടില്ലെന്നും, എന്നാൽ, പുതിയ മകളുടെ പുതിയ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇയാൾ വ്യക്തമാക്കി.

''ട്രയൽസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെല്ലാം ഡൽഹിക്കാരായിരുന്നു. ഫൈനലിൽ മകളുടെ എതിരാളിയിൽ ഡൽഹിയിൽനിന്നു തന്നെയായിരുന്നു. ഇതു നിയമവിരുദ്ധമാണ്. ഇതാണ് ബ്രിജ് ഭൂഷണോട് വിരോധം തോന്നാൻ കാരണം. ആരുടെയും നിർബന്ധമോ ഭീഷണിയോ കാരണമല്ല ഇപ്പോൾ മാറ്റി പറയുന്നത്''.

''ആരോപണങ്ങളിൽ ചിലത് ശരിയാണ്, ചിലത് തെറ്റും. ഞാനൊരു പെൺകുട്ടിയുടെ അച്ഛനാണ്. ഈ സംഘർഷത്തിൽ തുടരാൻ എനിക്കു താത്പര്യമില്ല'', പരാതിക്കാരിയുടെ അച്ഛൻ വ്യക്തമാക്കി. പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്ന അവകാശവാദം തെറ്റാണെന്നും ഇതിനിടെ കുട്ടിയുടെ മാതൃ സഹോദരൻ പറഞ്ഞിരുന്നു.

ക്യാപ്റ്റൻ മാറി, കളി മാറി; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ

ഓപ്പറേഷന്‍ തൂഫാന്‍ തമിഴ്‌നാട്ടിലേക്കും; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച ബുധനാഴ്ച

ബഹിരാകാശത്തില്‍ കേരളത്തിന്‍റെ കൈയ്യൊപ്പ് ചാര്‍ത്താന്‍ മലയാളി; ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച് അനില്‍ മേനോന്‍

യുക്രെയ്ൻ യുദ്ധം; ആണവായുധം പ്രയോഗിക്കാൻ പദ്ധതിയിട്ട റഷ്യയെ പിന്തിരിപ്പിച്ചത് മോദിയെന്ന് വെളിപ്പെടുത്തൽ

ജന്തര്‍ മന്തറില്‍ സോനം വാങ്ചുക്കിനെ സന്ദര്‍ശിച്ച് സ്വര ഭാസ്‌കര്‍