ഫാ. ജോഷി ജോർജ്

 
India

ഒഡീശയിൽ മലയാളി വൈദികന് മർദനമേറ്റ സംഭവം; പരാതി നൽകി

പള്ളിയിൽ കയറി ആക്രമിച്ച പൊലീസുകാർക്കെതിരേയാണ് വൈദികൻ പരാതി നൽകിയിരിക്കുന്നത്

ഭുവനേശ്വർ: ഒഡീശയിൽ മലയാളി വൈദികനെ പള്ളിയിൽ കയറി മർദിച്ച സംഭവത്തിൽ ലോക്കൽ പൊലീസിൽ പരാതി നൽകി. പള്ളിയിൽ കയറി ആക്രമിച്ച പൊലീസുകാർക്കെതിരേയാണ് വൈദികൻ പരാതി നൽകിയിരിക്കുന്നത്. കൂടാതെ പരാതിയുടെ പകർപ്പ് ജില്ലാ കലക്റ്റർക്കും എസ്പിക്കും കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ മാർച്ച് 22നായിരുന്നു ബെർഹാംപൂർ ലത്തീൻ രൂപതയിലുള്ള ജൂബ ഇടവക പള്ളിയിലെ വികാരിയായിരുന്ന മലയാളി ഫാ. ജോഷി ജോർജിനെയും സഹ വികാരിയെയും പൊലീസ് ഉദ‍്യോഗസ്ഥർ പള്ളിയിൽ കയറി മർദിച്ചത്.

സമീപത്തുള്ള ഗ്രാമത്തിൽ കഞ്ചാവ് പരിശോധിക്കുന്നതിനായി എത്തിയ പൊലീസ് അവിടെയുണ്ടായിരുന്ന പെൺകുട്ടികളെ മർദിച്ചെന്നും ഇത് ചോദ‍്യം ചെയ്തതിനാണ് തന്നെയും സഹവികാരിയെയും മർദിച്ചതെന്ന് ഫാ. ജോഷി ജോർജ് പറഞ്ഞിരുന്നു.

പള്ളിയിലെ 40,000 രൂപ മോഷ്ടിച്ചതായും ഫാ. ജോഷി ജോർജ് വിശദമാക്കിയിരുന്നു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍