താണ്ഡവ് റാം 
India

മുടങ്ങി കിടന്ന സിനിമയെ ചൊല്ലി തർക്കം; സംവിധായകനെതിരെ വെടിയുതിർത്ത കന്നഡ നടൻ താണ്ഡവ് റാം അറസ്റ്റിൽ

ബംഗളൂരുവിലെ ഒരു നിർമ്മാതാവിന്‍റെ ഓഫീസിൽ വച്ച് തിങ്കളാഴ്ചയാണ് സംഭവം നടന്നത്

Aswin AM

ബംഗളൂരു: മുടങ്ങി കിടന്ന സിനിമയെ ചൊല്ലിയുള്ള തർക്കത്തിൽ സംവിധായകനെതിരെ വെടിയുതിർത്ത കന്നഡ നടൻ താണ്ഡവ് റാം അറസ്റ്റിലായി. സംവിധായകൻ ഭരത് നവുന്ദയ്ക്ക് എതിരെയാണ് താണ്ഡവ് റാം വെടിയുതിർത്തത്. ബംഗളൂരുവിലെ ഒരു നിർമ്മാതാവിന്‍റെ ഓഫീസിൽ വച്ച് തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

ജോഡി ഹക്കി, ഭൂമിഗേ ബന്ധ ഭഗവന്ത തുടങ്ങിയ ടെലിവിഷൻ സീരിയലുകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുള്ള താണ്ഡവ് റാം, ദേവനാംപ്രിയ എന്ന കന്നഡ-തെലുങ്ക് നാടകത്തിനുവേണ്ടി 6 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ചിത്രത്തിൽ താണ്ഡവിന് പ്രധാനവേഷമാണ് സംവിധായകൻ വാഗ്ദാനം ചെയ്തിരുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് രണ്ട് വർഷമായി നടന്നിരുന്നുവെങ്കിലും അടുത്തിടെ നിർത്തിവച്ചതിനാൽ താണ്ഡവ് റാം ഭരത്തിനോട് പണം തിരികെ ചോദിച്ചു.

എന്നാൽ തിങ്കളാഴ്ച ഈ വിഷയത്തെക്കുറിച്ച് ഇരുവരും നടത്തിയ ചർച്ച ഒടുവിൽ തർക്കത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് താണ്ഡവ് റാം തന്‍റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ഭരതിന് നേരെ വെടിയുതിർത്തു. ഉന്നം തെറ്റിയതിനാൽ ഭരത് തലനാഴികയ്ക്ക് രക്ഷപെടുകയായിരുന്നു. ഇയാൾക്കെതിരെ ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) സെഷൻ 109 പ്രകാരം കൊലപാതകശ്രമം ചുമത്തി കേസെടുത്തു.

"വന്ദേമാതരത്തിൽ ദുർഗാ ദേവിയെ സ്തുതിക്കുന്ന ഭാഗം നെഹ്റു വെട്ടി''; ആരോപണവുമായി ബിജെപി നേതാവ്

പൊലീസ് പരിശീലനത്തിൽ ഭഗവദ് ഗീതയും വേണം; പുതിയ നീക്കവുമായി മധ്യപ്രദേശ്

"അടുത്തേക്ക് വന്ന് ആർത്തവം എത്ര ദിവസമായെന്ന് ചോദിച്ചു, മോശം അനുഭവമുണ്ടായി"; മുൻ സെലക്റ്റർക്കെതിരേ ബംഗ്ലാദേശ് താരം

റഷ്യയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം അണക്കെട്ടിൽ

ഒമ്പതാം ക്ലാസ് വിദ‍്യാർഥിയുടെ ആത്മഹത‍്യ; സസ്പെൻഷനിലുള്ള പ്രധാന അധ‍്യാപികയെ തിരിച്ചെടുത്തു, പരാതി നൽകി കുടുംബം