ബിഹാറിൽ പണികൂലി ചോദിച്ചതിന് ദളിത് യുവാവിന് ഫാം ഉടമയുടെ ക്രൂര മർദനവും അധിക്ഷേപവും 
India

ബിഹാറിൽ പണിക്കൂലി ചോദിച്ചതിന് ദളിത് യുവാവിന് മർദനവും അധിക്ഷേപവും

ബിഹാറിലെ മുസാഫർപൂരിലെ ചൗപർ മദൻ ഗ്രാമത്തിലാണ് സംഭവം

Aswin AM

പട്ന: പണികൂലി ചോദിച്ചതിന് ദളിത് യുവാവിനെ കോഴി ഫാം ഉടമയും മകനും ചേർന്ന് മർദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. ബിഹാറിലെ മുസാഫർപൂരിലെ ചൗപർ മദൻ ഗ്രാമത്തിലാണ് സംഭവം. ഫാം ഉടമയും മറ്റ് രണ്ട് പേരും ചേർന്ന് തന്‍റെ മുഖത്ത് തുപ്പുകയും അവരിൽ ഒരാൾ തന്‍റെ മേൽ മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് ഇയാൾ ആരോപിച്ചു. ആരോപണങ്ങൾ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു.

ഒക്‌ടോബർ നാലിന് മുസാഫർപൂരിലെ ചൗപർ മദൻ ഗ്രാമത്തിൽ രമേഷ് പട്ടേൽ എന്ന ഫാം ഉടമയ്ക്ക് വേണ്ടി കുറച്ചു ദിവസങ്ങളായി ജോലി ചെയ്‌തുവരുകയായിരുന്നു റിങ്കു മാഞ്ചി എന്ന ദിവസക്കൂലിക്കാരൻ. പണിക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് രോഷാകുലനായ പൗൾട്രി ഫാം ഉടമയും കൂട്ടാളികളും ചേർന്ന് മാഞ്ചിയെ മർദിക്കുകയായിരുന്നു. ക്രൂരമായി മർദനമേറ്റ മാഞ്ചി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ കേസെടുത്തതായി മുസാഫർപൂർ പൊലീസ് സൂപ്രണ്ട് വിദ്യാ സാഗർ അറിയിച്ചു.

മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിച്ച് ഭരണഘടന ഭേദഗതി ചെയ്യാൻ മോദി സർക്കാർ

ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയുമായി സൗഹൃദത്തിലായി; ദളിത് യുവാവിനെ അടിച്ചുകൊന്നു

ട്രംപിന്‍റെ ഉത്തരവ് കോടതി വെട്ടി; ഇന്ത്യക്കാർക്ക് ആശ്വാസം

അദാനിയെ കേരളത്തിൽ കൊണ്ടുവന്നത് നിങ്ങളല്ലേ? ഞങ്ങളല്ല നിങ്ങൾ! ഇന്ത്യ മുന്നണി യോഗത്തിൽ രാഹുലും ബ്രിട്ടാസും തമ്മിൽ വാക്പോര്

സൂര്യവംശിയുടെ ഇന്ത്യ എ അരങ്ങേറ്റം പാളി, ഗെയ്ക്ക്വാദിന് സെഞ്ചുറി