ഡല്‍ഹി-ഡെറാഡൂണ്‍ അതിവേഗ പാതയില്‍ രൂപപ്പെട്ട കുഴികള്‍

 
editorial
India

നിര്‍മാണ ചെലവ് 12000 കോടി; ഒറ്റ മഴയില്‍ തകര്‍ന്ന് ഡല്‍ഹി-ഡെറാഡൂണ്‍ അതിവേഗ പാത

Sarath Nath MS

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹി-ഡെറാഡൂണ്‍ അതിവേഗ പാതയില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ട്. 12000 കോടി രൂപ മുടക്കി നിര്‍മിച്ചതാണ് ഈ എക്‌സ്പ്രസ് വേ. പാത കടന്നുപോകുന്ന ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ ഗോ​ഗ്വാ​ൻ ജ​ലാ​ൽ​പു​രി​ലാ​ണു കുഴികള്‍ രൂപപ്പെട്ടത്.

കുഴിയുടെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തിയതോടെയാണ് വിവരം പുറത്തുവന്നത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ദേശീയപാത അതോറിറ്റി അധികൃതര്‍ ഇടപെട്ടു. സംഭവസ്ഥലത്തെത്തിയെ അധികൃതര്‍ അറ്റകുറ്റപ്പണി നടത്തി റോഡ് പൂര്‍വസ്ഥിതിയിലാക്കിയിട്ടുണ്ട്. കോടിക്കണക്കിനു രൂപ ചെലവിട്ട് നിര്‍മിച്ച സുപ്രധാനമായ അതിവേഗ പാത വളരെ പെട്ടെന്ന് തകര്‍ന്നത് രൂക്ഷവിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. എന്നാല്‍ കനത്ത മഴയാണ് റോഡ് തകരാന്‍ ഇടയാക്കിയതെന്നാണ് ദേശീയപാത അതോറിറ്റി നല്‍കുന്ന വിശദീകരണം.

രാജ്യതലസ്ഥാനമായ ഡല്‍ഹിയെയും ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിനെയും ബന്ധിപ്പിക്കുന്ന 212 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 12 വരി പാതയാണിത്. ഭാഗ്പത്, ഷാംലി, സഹാരണ്‍പൂര്‍ വഴിയാണ് പാത കടന്നുപോകുന്നത്. 2026 ഏപ്രില്‍ 14ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. ഈ പാതയിലൂടെ ഇരു നഗരങ്ങള്‍ക്കുമിടയിലെ യാത്രാസമയം 2.5 മണിക്കൂറായി ചുരുങ്ങിയിരുന്നു.

ഓണക്കാലത്ത് ബെംഗളൂരു മലയാളികള്‍ക്ക് നാടണയാന്‍ റെയ്ല്‍വേയുടെ കൈത്താങ്ങ്; 8 സ്‌പെഷ്യല്‍ ട്രെയ്ന്‍ സര്‍വീസ് ഓഗസ്റ്റ് അവസാനം വരെ നീട്ടി

ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ പിടികൂടിയത് 30 കോടിയുടെ മയക്കുമരുന്ന്‌

ഇന്ത്യ-ജപ്പാന്‍ ബന്ധത്തില്‍ പുത്തന്‍ ചുവടുവയ്പ്പ്‌; സെമികണ്ടക്റ്റര്‍, എഐ, ക്ലീന്‍ എനര്‍ജി രംഗങ്ങളിലടക്കം കരാറുകള്‍

'എനര്‍ജി ഡ്രിങ്ക്' ഉന്മേഷം തരില്ല; 6 കമ്പനികള്‍ക്ക് നോട്ടീസ്‌

ഇന്ധനവില കുറയുമോ ? രണ്ടു മാസം കാത്തിരിക്കൂവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി