ചെങ്കോട്ട സ്ഫോടനം

 
India

ചെങ്കോട്ട സ്ഫോടനം; ഡൽഹി സർക്കാർ ധനസഹായം പ്രഖ‍്യാപിച്ചു

സാരമായി പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ ലഭിക്കും

Aswin AM

ന‍്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരുക്കേറ്റവർക്കും ഡൽഹി സർക്കാർ‌ ധനസഹായം പ്രഖ‍്യാപിച്ചു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവർക്ക് 5 ലക്ഷം രൂപയും സാരമായി പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും ലഭിക്കും. നേരത്തെ കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് ആഭ‍്യന്തര മന്ത്രാലയം കൈമാറിയിരുന്നു. 13 പേരായിരുന്നു സ്ഫോടനത്തിൽ മരിച്ചത്. ഇതിൽ 7 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുപതിലേറെ പേർക്ക് പരുക്കേറ്റിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി ചെങ്കോട്ട 3 ദിവസത്തേക്ക് അടച്ചിടും. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ലാൽ കില മെട്രൊ സ്റ്റേഷന്‍റെ വയലറ്റ് ലൈനും ഡിഎംആർസി അടച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ വാഗ–അട്ടാരി ബോര്‍ഡറും അടച്ചിട്ടുണ്ട്. ജമ്മുകശ്മീരിലേക്കുള്ള യാത്രകൾ തത്കാലത്തേക്ക് ഒഴിവാക്കണമെന്ന് ഫോറിൻ കോമൺവെൽത്ത് ആന്‍റ് ഡവലപ്മെന്‍റ് ഓഫിസ് നേരത്തെ അറിയിച്ചിരുന്നു.

'അസ്വാഭാവിക ജനസംഖ്യാ വ്യതിയാനത്തെ'ക്കുറിച്ചു പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ

കെ.ബി. ഗണേഷ് കുമാറിന്‍റെ തോൽവിക്ക് കാരണം അദ്ദേഹത്തിന്‍റെ നാക്ക്; സിപിഎം കുന്നിക്കോട് ഏരിയാ കമ്മിറ്റിയിൽ വിമർശനം

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്

സിദ്ധരാമയ്യ രാജ്യസഭയിലേക്ക്? കർണാടകയിൽ നേതൃമാറ്റമെന്ന് സൂചന

പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും നേരിൽ കണ്ട് സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടി; മുഖ്യമന്ത്രി വി.ഡി. സതീശൻ