ദിഗ്‌‌‌‌‌‌‌വിജയ് സിങ് 
India

ബജ്റംഗ് ദൾ നിരോധിക്കില്ല, അക്രമികളെ വെറുതേ വിടുകയുമില്ല: ദിഗ്‌‌‌‌‌‌‌വിജയ് സിങ്

''കഴിഞ്ഞ 20 വർഷമായി രാജ്യത്ത് ബിജെപിയുടെ ദുർഭരണമാണ് നടക്കുന്നത്''

MV Desk

ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് അധികരാത്തിലെത്തിയാൽ ബജ്റംഗ് ദൾ നിരോധിക്കില്ലെന്ന് മുൻമുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ദിഗ്‌‌‌‌‌‌‌വിജയ് സിങ്. ബജ്റംഗ് ദളിൽ നല്ല ആളുകളുണ്ടാകും. എന്നാൽ, ആക്രമണങ്ങളിൽ ഉൾപ്പെടുന്ന ആരെയും വെറുതേ വിടില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.

കഴിഞ്ഞ 20 വർഷമായി രാജ്യത്ത് ബിജെപിയുടെ ദുർഭരണമാണ് നടക്കുന്നത്. എല്ലായിടത്തും അഴിമതി മാത്രമേയുള്ളൂ. ജോലിയിലും കരാറുകളിലും, എന്തിന് മതപരമായ കാര്യങ്ങളിൽ പോലും അഴിമതി നടക്കുന്നതായി ദിഗ്‌‌‌‌‌‌‌വിജയ് സിങ് ആരോപിച്ചു.

''രാജ്യത്ത് സാമാധാനം കൊണ്ടുവരണം. അതിലൂടെ മാത്രമേ വളർച്ചയുണ്ടാകൂ. ഞാനൊരു ഹിന്ദുവാണ്. ഹിന്ദുവായി തന്നെ തുടരും. സനാതന ധർമ്മമാണ് പിന്തുടരുന്നത്. എല്ലാ ബിജെപി നേതാക്കളെക്കാളും മികച്ച ഹിന്ദുവാണു ഞാൻ'', അദ്ദേഹം പറഞ്ഞു.

ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യൻ തുടങ്ങി എല്ലാവർക്കും വേണ്ടിയുള്ളതാണ് രാജ്യം. രാജ്യത്തെ വിഭജിക്കുന്നത് പ്രധാനമന്ത്രിയും മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും നിർത്തണമെന്നും ദിഗ്വിജയ് സിങ് ആവശ്യപ്പെട്ടു.

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ

''സ്വർണക്കൊള്ള കേസിൽ സർക്കാരോ മുന്നണിയോ ഇടപെടില്ല, കുറ്റക്കാർ രക്ഷപെടാൻ പാടില്ല'': ടി.പി. രാമകൃഷ്ണൻ

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 9 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ഇടുക്കിയിൽ വാറ്റു ചാരായവുമായി കെഎസ്ആർടിസി കണ്ടക്റ്റർ പിടിയിൽ