ദിഗ്‌‌‌‌‌‌‌വിജയ് സിങ് 
India

ബജ്റംഗ് ദൾ നിരോധിക്കില്ല, അക്രമികളെ വെറുതേ വിടുകയുമില്ല: ദിഗ്‌‌‌‌‌‌‌വിജയ് സിങ്

''കഴിഞ്ഞ 20 വർഷമായി രാജ്യത്ത് ബിജെപിയുടെ ദുർഭരണമാണ് നടക്കുന്നത്''

ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് അധികരാത്തിലെത്തിയാൽ ബജ്റംഗ് ദൾ നിരോധിക്കില്ലെന്ന് മുൻമുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ദിഗ്‌‌‌‌‌‌‌വിജയ് സിങ്. ബജ്റംഗ് ദളിൽ നല്ല ആളുകളുണ്ടാകും. എന്നാൽ, ആക്രമണങ്ങളിൽ ഉൾപ്പെടുന്ന ആരെയും വെറുതേ വിടില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.

കഴിഞ്ഞ 20 വർഷമായി രാജ്യത്ത് ബിജെപിയുടെ ദുർഭരണമാണ് നടക്കുന്നത്. എല്ലായിടത്തും അഴിമതി മാത്രമേയുള്ളൂ. ജോലിയിലും കരാറുകളിലും, എന്തിന് മതപരമായ കാര്യങ്ങളിൽ പോലും അഴിമതി നടക്കുന്നതായി ദിഗ്‌‌‌‌‌‌‌വിജയ് സിങ് ആരോപിച്ചു.

''രാജ്യത്ത് സാമാധാനം കൊണ്ടുവരണം. അതിലൂടെ മാത്രമേ വളർച്ചയുണ്ടാകൂ. ഞാനൊരു ഹിന്ദുവാണ്. ഹിന്ദുവായി തന്നെ തുടരും. സനാതന ധർമ്മമാണ് പിന്തുടരുന്നത്. എല്ലാ ബിജെപി നേതാക്കളെക്കാളും മികച്ച ഹിന്ദുവാണു ഞാൻ'', അദ്ദേഹം പറഞ്ഞു.

ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യൻ തുടങ്ങി എല്ലാവർക്കും വേണ്ടിയുള്ളതാണ് രാജ്യം. രാജ്യത്തെ വിഭജിക്കുന്നത് പ്രധാനമന്ത്രിയും മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും നിർത്തണമെന്നും ദിഗ്വിജയ് സിങ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു