India

മുളക് വിലയിൽ ഇടിവ്: കർണാടകയിൽ കർഷകരും പൊലീസും തമ്മിൽ സംഘർഷം

പ്രതിഷേധക്കാർ രണ്ട് പൊലീസ് വാഹനങ്ങൾ കത്തിച്ചതായാണ് വിവരം

ajeena pa

ബംഗളൂരു: കർണാടകയിലെ ഹാവേരിയിൽ കർഷകരും പൊലീസും തമ്മിൽ സംഘർഷം. മുളകിന്‍റെ വിലയിൽ ഇടിവുണ്ടായതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടയിലാണ് സംഘർമുണ്ടായത്. സംഭവത്തിൽ ഡിവൈഎസ്പി ഉൾപ്പെടെ നിരവധിപ്പേർക്ക് പരുക്കേറ്റു.

ഹാവേരിയിലെ ബ്യാഡഗി ജില്ലയിലാണ് സംഭവം. ഞായറാഴ്ച വരെ ക്വിന്‍റലിന് 25000 രൂപ വരെ വിലയുണ്ടായിരുന്ന മുളകിന് തിങ്കളാഴ്ചയായതോടെ പന്ത്രണ്ടായിരമായി ഇടിഞ്ഞതാണ് കർഷകരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രതിഷേധക്കാർ രണ്ട് പൊലീസ് വാഹനങ്ങൾ കത്തിച്ചതായാണ് വിവരം. സംഘർഷത്തിൽ നിരവധി കർഷകർക്കും പരുക്കേറ്റിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ ചിറ്റൂർ കഴിഞ്ഞാൽ വൻ തോതിൽ മുളക് വ്യാപാരം നടക്കുന്ന സ്ഥലമാണ് ഹാവേരിയിലെ ബ്യാഡഗി. എന്നാൽ വലിയ തരത്തിലുള്ള വിലയിടിവ് ഉണ്ടായിട്ടില്ലെന്ന് അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി അധികൃതർ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം, പാലക്കാടും കണ്ണൂരും സിപിഎം ഒന്നാമത്, ബിജെപിക്ക് വോട്ട് കുറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ