India

മുളക് വിലയിൽ ഇടിവ്: കർണാടകയിൽ കർഷകരും പൊലീസും തമ്മിൽ സംഘർഷം

പ്രതിഷേധക്കാർ രണ്ട് പൊലീസ് വാഹനങ്ങൾ കത്തിച്ചതായാണ് വിവരം

ബംഗളൂരു: കർണാടകയിലെ ഹാവേരിയിൽ കർഷകരും പൊലീസും തമ്മിൽ സംഘർഷം. മുളകിന്‍റെ വിലയിൽ ഇടിവുണ്ടായതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടയിലാണ് സംഘർമുണ്ടായത്. സംഭവത്തിൽ ഡിവൈഎസ്പി ഉൾപ്പെടെ നിരവധിപ്പേർക്ക് പരുക്കേറ്റു.

ഹാവേരിയിലെ ബ്യാഡഗി ജില്ലയിലാണ് സംഭവം. ഞായറാഴ്ച വരെ ക്വിന്‍റലിന് 25000 രൂപ വരെ വിലയുണ്ടായിരുന്ന മുളകിന് തിങ്കളാഴ്ചയായതോടെ പന്ത്രണ്ടായിരമായി ഇടിഞ്ഞതാണ് കർഷകരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രതിഷേധക്കാർ രണ്ട് പൊലീസ് വാഹനങ്ങൾ കത്തിച്ചതായാണ് വിവരം. സംഘർഷത്തിൽ നിരവധി കർഷകർക്കും പരുക്കേറ്റിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ ചിറ്റൂർ കഴിഞ്ഞാൽ വൻ തോതിൽ മുളക് വ്യാപാരം നടക്കുന്ന സ്ഥലമാണ് ഹാവേരിയിലെ ബ്യാഡഗി. എന്നാൽ വലിയ തരത്തിലുള്ള വിലയിടിവ് ഉണ്ടായിട്ടില്ലെന്ന് അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി അധികൃതർ പറഞ്ഞു.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ