ഗുജറാത്ത് തീരത്ത് 1800 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചു

 

Representative image

India

ഗുജറാത്ത് തീരത്ത് 1800 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചു

ചരക്ക് കപ്പലിൽ അന്താരാഷ്ട്ര അതിർത്തി കടത്തി കൊണ്ടുവന്ന ലഹരി മത്സ്യബന്ധന ബോട്ടിൽ ഇന്ത്യയിലെത്തിക്കുകയായിരുന്നു ലക്ഷ്യം. കപ്പലിലുണ്ടായിരുന്ന ഒരാളെ പോലും പിടിക്കാനായില്ല.

MV Desk

അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിനടുത്ത് ചരക്ക് കപ്പലിൽനിന്ന് 1800 കോടി രൂപ വില മതിക്കുന്ന ലഹരി മരുന്നുകൾ പിടികൂടി. എന്നാൽ, കപ്പലിലുണ്ടായിരുന്ന ഒരാളെ പോലും പിടികൂടാൻ സാധിച്ചില്ല.

ഗുജറാത്ത് ആന്‍റി ടെറർ സ്ക്വാഡും (ATS) ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്നു നടത്തിയ ഓപ്പറേഷനിലാണ് വൻ ലഹരി വേട്ട സാധ്യമായത്. പിടിച്ചെടുത്ത ലഹരി മരുന്നുകൾ കൂടുതൽ അന്വേഷണത്തിനായി എടിഎസിനു കൈമാറിയിരിക്കുകയാണ്.

ലഹരിമുക്ത ഭാരതം എന്ന കേന്ദ്ര സർക്കാർ പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും നടപടികളും. മെത്താംഫെറ്റമിനാണ് പിടികൂടിയതെന്ന് സൂചന.

അന്താരാഷ്ട്ര അതിർത്തി കടത്തിയാണ് ലഹരി മരുന്ന് ഗുജറാത്ത് തീരം വരെ എത്തിച്ചതെന്നാണ് കരുതുന്നത്. ഇവിടെനിന്ന് മത്സ്യബന്ധന ബോട്ടുകൾ ഉപയോഗിച്ച് ഇന്ത്യയിലെത്തിക്കാനായിരുന്നു ഉദ്ദേശ്യമെന്നും സംശയിക്കുന്നു.

കേരളത്തിൽ യുഡിഎഫ് എന്ന് എക്സിറ്റ് പോൾ ഫലങ്ങൾ | Live Updates

മതപ്രചാരണം: 3 യുഎസ് പൗരന്മാർ രാജ്യം വിടാൻ നിർദേശം

9 മണിക്കൂർ പ്രസവ വേദന, ഒടുവിൽ കുഞ്ഞ് മരിച്ചു; ഗർഭിണിയുടെ നെഞ്ചിൽ കയറിയിരുന്നുവെന്നും പരാതി

കാർഷിക സർവകലാശാല വി സി ബി. അശോകിന് സസ്പെൻഷൻ

"പവർകട്ടില്ലാത്ത 10 വർഷമെന്ന വാദം തെറ്റ്, ഞാൻ ചെയർമാനായിരിക്കെ ആരും അറിയാതെ പവർകട്ട് ഏർപ്പെടുത്തിയിട്ടുണ്ട്"; ബിജു പ്രഭാകർ