ഗുജറാത്തിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ മാറ്റിത്തുടങ്ങി

 
India

ഗുജറാത്തിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ മാറ്റിത്തുടങ്ങി

അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി 48 മുതൽ 72 മണികൂർ വരെ വേണ്ടി വരുമെന്ന് ഉദ‍്യോഗസ്ഥർ അറിയിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് വിമാനാപകടത്തിൽ തകർന്ന എയർ ഇന്ത‍്യ ബോയിങ് 787-8 വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ മാറ്റിത്തുടങ്ങി. അഹമ്മദാബാദ് വിമാനത്താവളത്തിലെ ഗുജറാത്ത് സ്റ്റേറ്റ് ഏവിയേഷൻ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ ആസ്ഥാനത്തേക്കാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ മാറ്റുന്നത്.

അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി 48 മുതൽ 72 മണികൂർ വരെ വേണ്ടി വരുമെന്ന് ഉദ‍്യോഗസ്ഥർ അറിയിച്ചു. എയർക്രാഫ്റ്റ് ഇൻവസ്റ്റിഗേഷൻ ബ‍്യൂറോയാണ് വിമാനഭാഗങ്ങൾ സൂക്ഷിക്കുന്നത്. അതേസമയം യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അപകടത്തെ പറ്റി അന്വേഷിക്കുന്നുണ്ട്.

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ‍്യാന്തര വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനം അപകടത്തിൽപെടുകയായിരുന്നു. യാത്രക്കാരുൾപ്പെടെ 270 പേർ മരിച്ചതായാണ് വിവരം. 232 മൃതദേഹങ്ങൾ തിരിച്ചറിയുകയും കുടുംബാംഗങ്ങൾക്ക് കൈമാറുകയും ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ