അതിർത്തി പ്രദേശങ്ങളിൽ കനത്ത നിയന്ത്രണം; ചണ്ഡിഗഡിൽ 2 മാസത്തേക്ക് പടക്കം നിരോധിച്ചു

 
India

അതിർത്തി പ്രദേശങ്ങളിൽ കനത്ത നിയന്ത്രണം; ചണ്ഡിഗഡിൽ 2 മാസത്തേക്ക് പടക്കം നിരോധിച്ചു

വിവാഹം, ആഘോഷ പരിപാടികൾക്കടക്കം നിരോധനം ബാധകമാണ്

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. ചണ്ഡിഗഡിൽ 2 മാസത്തേക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു. നിലവിലെ ഇന്ത്യ പാക് സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ പരിഭ്രാന്തി പടരാതിരിക്കാനാണ് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചത്.

വിവാഹം, ആഘോഷ പരിപാടികൾക്കടക്കം നിരോധനം ബാധകമാണ്. ചണ്ഡീഗഡിൽ മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാ കടകളും 7 മണിക്ക് അടയ്ക്കണം.

പഞ്ചാബിലെ ഫരീദ്കോട്ടലും പടര്രം നിരോധിച്ച് ഉത്തരവിറക്കി. മൊഹാലിൽ എല്ലാ സ്ഥാപനങ്ങളും കടകളും 7 മണിക്ക് അടയ്ക്കുകയും വഴിയോങ്ങളിലെ പരസ്യ ബോർഡുകളിലെ ലൈര്റുകൾ അണയ്ക്കുകയും ചെയ്യണംഉണ്ടായാൽ പൂർണ്ണ ബ്ലാക്ക് ഔട്ടിലേക്ക് പോകണം. ഗുജറാത്ത് കച്ചിലും ഡ്രോണുകളും പടക്കങ്ങളും നിരോധിച്ചു. മേയ് 15 വരെയാണ് നിരോധനം.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍