അതിർത്തി പ്രദേശങ്ങളിൽ കനത്ത നിയന്ത്രണം; ചണ്ഡിഗഡിൽ 2 മാസത്തേക്ക് പടക്കം നിരോധിച്ചു

 
India

അതിർത്തി പ്രദേശങ്ങളിൽ കനത്ത നിയന്ത്രണം; ചണ്ഡിഗഡിൽ 2 മാസത്തേക്ക് പടക്കം നിരോധിച്ചു

വിവാഹം, ആഘോഷ പരിപാടികൾക്കടക്കം നിരോധനം ബാധകമാണ്

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. ചണ്ഡിഗഡിൽ 2 മാസത്തേക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു. നിലവിലെ ഇന്ത്യ പാക് സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ പരിഭ്രാന്തി പടരാതിരിക്കാനാണ് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചത്.

വിവാഹം, ആഘോഷ പരിപാടികൾക്കടക്കം നിരോധനം ബാധകമാണ്. ചണ്ഡീഗഡിൽ മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാ കടകളും 7 മണിക്ക് അടയ്ക്കണം.

പഞ്ചാബിലെ ഫരീദ്കോട്ടലും പടര്രം നിരോധിച്ച് ഉത്തരവിറക്കി. മൊഹാലിൽ എല്ലാ സ്ഥാപനങ്ങളും കടകളും 7 മണിക്ക് അടയ്ക്കുകയും വഴിയോങ്ങളിലെ പരസ്യ ബോർഡുകളിലെ ലൈര്റുകൾ അണയ്ക്കുകയും ചെയ്യണംഉണ്ടായാൽ പൂർണ്ണ ബ്ലാക്ക് ഔട്ടിലേക്ക് പോകണം. ഗുജറാത്ത് കച്ചിലും ഡ്രോണുകളും പടക്കങ്ങളും നിരോധിച്ചു. മേയ് 15 വരെയാണ് നിരോധനം.

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു