അതിർത്തി പ്രദേശങ്ങളിൽ കനത്ത നിയന്ത്രണം; ചണ്ഡിഗഡിൽ 2 മാസത്തേക്ക് പടക്കം നിരോധിച്ചു

 
India

അതിർത്തി പ്രദേശങ്ങളിൽ കനത്ത നിയന്ത്രണം; ചണ്ഡിഗഡിൽ 2 മാസത്തേക്ക് പടക്കം നിരോധിച്ചു

വിവാഹം, ആഘോഷ പരിപാടികൾക്കടക്കം നിരോധനം ബാധകമാണ്

Namitha Mohanan

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. ചണ്ഡിഗഡിൽ 2 മാസത്തേക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു. നിലവിലെ ഇന്ത്യ പാക് സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ പരിഭ്രാന്തി പടരാതിരിക്കാനാണ് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചത്.

വിവാഹം, ആഘോഷ പരിപാടികൾക്കടക്കം നിരോധനം ബാധകമാണ്. ചണ്ഡീഗഡിൽ മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാ കടകളും 7 മണിക്ക് അടയ്ക്കണം.

പഞ്ചാബിലെ ഫരീദ്കോട്ടലും പടര്രം നിരോധിച്ച് ഉത്തരവിറക്കി. മൊഹാലിൽ എല്ലാ സ്ഥാപനങ്ങളും കടകളും 7 മണിക്ക് അടയ്ക്കുകയും വഴിയോങ്ങളിലെ പരസ്യ ബോർഡുകളിലെ ലൈര്റുകൾ അണയ്ക്കുകയും ചെയ്യണംഉണ്ടായാൽ പൂർണ്ണ ബ്ലാക്ക് ഔട്ടിലേക്ക് പോകണം. ഗുജറാത്ത് കച്ചിലും ഡ്രോണുകളും പടക്കങ്ങളും നിരോധിച്ചു. മേയ് 15 വരെയാണ് നിരോധനം.

സഞ്ജുവിന്‍റെ കട്ട ഹീറോയിസം; സെമി ടിക്കറ്റെടുത്ത് ഇന്ത‍്യ

നേതൃത്വം ആവശ‍്യപ്പെടുകയാണെങ്കിൽ മത്സരിക്കും; മുൻ നിലപാട് മാറ്റി ആർ. ശ്രീലേഖ

ഇറാന്‍റെ തിരിച്ചടി; ഇസ്രയേലിൽ 9 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

3 മലയാളികൾ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി

"തകർത്തത് ഹൃദയം"; പ്രതികാരത്തിന്‍റെ ചെങ്കൊടി പാറിച്ച് ഇറാൻ