എംഎൽഎമാർ രാജി സമർപ്പിക്കുന്നു 
India

ഹിമാചലിൽ 3 സ്വതന്ത്ര എംഎൽഎമാർ രാജി വച്ചു; ബിജെപി സ്ഥാനാർഥികളായി വീണ്ടും മത്സരിക്കും

ആശിഷ് ശർമ( ഹമിർപുർ മണ്ഡലം), ഹോഷിയാർ സിങ്(ദെഹ്റ), കെ.എൽ. താക്കൂർ(നാലാഗർ) എന്നിവരാണ് നിയമസഭാ സെക്രട്ടറിക്ക് രാജി നൽകിയത്.

നീതു ചന്ദ്രൻ

ഷിംല: ഹിമാചൽ പ്രദേശിൽ ബിജെപിക്ക് പിന്തുണ നൽകിയിരുന്ന 3 സ്വതന്ത്ര എംഎൽഎ മാർ രാജി സമർപ്പിച്ചു. ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിക്കാനായാണ് രാജി നൽകിയിരിക്കുന്നത്. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു സ്ഥാനാർഥിക്കു വോട്ടു നൽകിയ ആശിഷ് ശർമ( ഹമിർപുർ മണ്ഡലം), ഹോഷിയാർ സിങ്(ദെഹ്റ), കെ.എൽ. താക്കൂർ(നാലാഗർ) എന്നിവരാണ് നിയമസഭാ സെക്രട്ടറിക്ക് രാജി നൽകിയത്. ഞങ്ങൾ മൂന്നു പേരും ബിജെപിയിൽ ചേർന്നതിനു ശേഷം പാർട്ടി ടിക്കറ്റിൽ വീണ്ടും മത്സരിക്കുമെന്ന് ഹോഷിയാർ സിങ് വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രതിപക്ഷമാണ് ബിജെപി. പ്രതിപക്ഷ നേതാവ് ജയ് രാം താക്കൂറുമായി രാജി സമർപ്പിച്ചതിനു ശേഷമാണ് രാജി നൽകിയത്. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു എംഎൽഎമാർക്കും അവരുടെ കുടുംബങ്ങൾക്കുമെതിരേ വ്യാജ കേസുകളിൽ രജിസ്റ്റർ ചെയ്യുകയാണെന്നും ഇവർ ആരോപിച്ചു.

കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ‌ മൂന്ന് സ്വതന്ത്ര എംഎൽഎമാർക്കൊപ്പം ആറ് കോൺഗ്രസ് വിമത എംഎൽഎമാരും ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു.

''തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെക്കാൻ നോക്കണ്ട, എം.എം. മണി പറഞ്ഞത് അദ്ദേഹത്തിന്‍റെ ശൈലി''; വി. ശിവന്‍കുട്ടി

തിരിച്ചടിയുടെ ഞെട്ടലിൽ സിപിഎം; പരാജയം പരിശോധിക്കാൻ ചൊവ്വാഴ്ച മുന്നണി നേതൃയോഗം

ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലിരുന്ന പടക്കത്തിന് തീ പിടിച്ചു, സ്ഥാനാർഥിയുടെ ബന്ധു മരിച്ചു

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാനൂരിൽ വടിവാൾ ആക്രമണം; അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

''എനിക്ക് പിശക് പറ്റി, ആ സാഹചര്യത്തിൽ പറഞ്ഞുപോയത്'': വോട്ടർമാരെ അധിക്ഷേപിച്ചതിൽ എം.എം. മണി