India

"സ്വവർഗബന്ധം ഒരു രോഗമാണ്, നിയമവിധേയമാക്കിയാൽ ഈ ഭ്രാന്ത് വർദ്ധിക്കും"; ആർഎസ്എസ് സംഘടനാ സർവേ

സർവേയിൽ പങ്കെടുത്ത 70 ശതമാനം ഡോക്‌ടർമാരും സ്വവർഗബന്ധം രോഗമാണെന്ന് പറയന്നു.

MV Desk

ന്യൂഡൽഹി: സ്വവർഗബന്ധം ഒരു രോഗമെന്ന് സർവേ. ആർഎസ്എസ് വനിതാഘടകമായ 'സംവർദ്ധിനീ ന്യാസ്' നടത്തിയ സർവേയിലാണ് ഇക്കാര്യം അവകാശപ്പെടുന്നത്. ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് നിയമപരമായി അംഗീകരം നൽകിയാൽ ഈ ഭ്രാന്ത് വ്യാപകമായി വർദ്ധിക്കുമെന്നും കണ്ടെത്തൽ.

സ്വവർഗ വിവാഹത്തിന് നിയമപരമായി അംഗീകരിക്കുന്നതിന് മുന്‍പ് പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്ന് സർവേ ശുപാർശ ചെയ്യുന്നു. ആധുനിക ശാസ്ത്രം മുതൽ ആയുർവേദം വരെയുള്ള 8 ചികിത്സാരീതികളിൽ നിന്നുള്ള ഡോക്‌ടർമാർ ഉൾപ്പടെ, രാജ്യത്തുടനീളം നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്ത 70 ശതമാനം ഡോക്‌ടർമാരും സ്വവർഗബന്ധം രോഗമാണെന്ന് പറയുന്നു.

ലൈംഗിക രോഗങ്ങൾ പകരുന്നതിന് സ്വവർഗം കാരണമാകുമെന്ന് 83 ശതമാനം പേർ അഭിപ്രായപ്പെട്ടു. 67 ശതമാനം ഡോക്‌ടർമാരും സ്വവർഗദമ്പതികൾക്ക് കുട്ടികളെ ശരിയായ രീതിയിൽ വളർത്താന്‍ സാധിക്കില്ലെന്ന് അഭിപ്രായം. ഇത്തരം മാനസിക വൈകല്യം മാറ്റിയെടുക്കുന്നതിന് കൗൺസിലിങ് മികച്ച മാർഗം എന്നും സർവേ വിലയിരുത്തി.

ഇത്തരം വിവാഹങ്ങൾ നിയമവിധേയമാക്കുന്നത് രോഗികളെ സുഖപ്പെടുത്തുകയല്ല മറിച്ച് സമൂഹത്തിൽ ഈ ഭ്രാന്ത് കൂടുതൽ വേഗത്തിൽ വളരുന്നതിന് കാരണമാകുമെന്നും 'സംവർദ്ധിനീ ന്യാസ്' നടത്തിയ സർവേയിൽ പറയുന്നു. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് സ്വവർഗ വിവാഹത്തിന് നിയമപരമായി അംഗീകരിക്കുന്നതിനുള്ള ഹർജികൾ കേൾക്കുന്നതിനിടെയാണ് ആർഎസ്എസ് ഫലം പുറത്തുവിട്ടിരിക്കുന്നത്.

മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി; 500 ഓളം പേർ മരിച്ചു

അർജന്‍റീനയുടെ മത്സരത്തിനിടെ പവർകട്ട്; കെഎസ്ഇബി ഓഫിസ് അടിച്ചു തകർത്ത് യുവാക്കൾ

ടിഎംസി രാജ്യസഭാ എംപി രുക്മിണി മാലിക് രാജിവച്ചു; മമതയ്ക്ക് വീണ്ടും തിരിച്ചടി

"ഒമ്പതാം ക്ലാസ് വിദ്യാർഥികളെ സമ്മർദത്തിലാക്കരുത്" ; ത്രിഭാഷാ പദ്ധതിയിൽ സുപ്രീം കോടതി

ചാകര പോലെ ചെമ്മീനും മത്തിയും; ആശങ്കയായി കടലിലെ വെളുത്ത പത