.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
India

ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ മോഷണം: 66 കോടിയിലധികം ഡേറ്റ ചോർത്തി: മുഖ്യപ്രതി പിടിയിൽ

ബൈജൂസ്, വേദാന്തു തുടങ്ങിയ വിദ്യാഭ്യാസ ആപ്ലിക്കേഷനുകളിൽ നിന്നുള്ള ഡേറ്റകളും ഇക്കൂട്ടത്തിലുണ്ട്

MV Desk

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ മോഷണത്തിലെ പ്രധാന പ്രതി പിടിയിൽ. ഹരിയാന സ്വദേശിയായ വിനയ് ഭരദ്വാജ് എന്നയാളെയാണു ഹൈദരാബാദിലെ സൈബരാബാദ് പൊലീസ് പിടികൂടിയത്. രാജ്യത്തെ 66.9 കോടി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഡേറ്റയാണ് ഇദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്നതെന്നു പൊലീസ് അറിയിച്ചു. ബൈജൂസ്, വേദാന്തു തുടങ്ങിയ വിദ്യാഭ്യാസ ആപ്ലിക്കേഷനുകളിൽ നിന്നുള്ള ഡേറ്റകളും ഇക്കൂട്ടത്തിലുണ്ട്.

രാജ്യത്തെ 24 സംസ്ഥാനങ്ങളിലെയും 8 മെട്രൊപൊളിറ്റൻ നഗരങ്ങളിലെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഡേറ്റയാണ് അനധികൃതമായി കൈവശം വച്ചിരുന്നത്. കൂടാതെ ജിഎസ്ടി, ആർടിഒ, ആമസോൺ, നെറ്റ്ഫിള്ക്സ്, യൂട്യൂബ്, പേടിഎം, ഫോൺപേ തുടങ്ങിയവയിൽ നിന്നുള്ള കസ്റ്റമർ ഡേറ്റയും ഇക്കൂട്ടത്തിൽ പെടുന്നു. എട്ടു നഗരങ്ങളിലെ ക്യാബ് ഉപയോക്താക്കളുടെ വിവരങ്ങളും, തൊഴിലാളികളുടെ വിവരങ്ങളും വിനയ് ഭരദ്വാജിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ഫരീദാബാദിൽ ഇൻസ്പൈർ വെബ്സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു വിനയ്. ക്ലൗഡ് ഡ്രൈവ് ലിങ്കുകൾ വഴി ഡേറ്റ വിൽപ്പനയായിരുന്നു ഇദ്ദേഹം തുടർന്നു കൊണ്ടിരുന്നത്. നീറ്റ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എല്ലാ വിശദാംശങ്ങളും ഇദ്ദേഹത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ടു മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കു മുമ്പ് നോയിഡയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിൽ; റോഡ് ഷോയിൽ പങ്കെടുക്കും

സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി; മൈസൂരുവിൽ നാല് മലയാളികൾ മരിച്ചു

പായസം ലഭിച്ചില്ല; നേർച്ച സദ്യയ്ക്കിടെ വിളമ്പുകാരനെ കല്ലു കൊണ്ടിടിച്ചയാൾ അറസ്റ്റിൽ

"കലാകാരന്മാർ എന്നു മുതലാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായത്"; തോമസ് ഐസക്കിന് മറുപടിയുമായി പിഷാരടി

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം; ചൊവ്വാഴ്ച സൂക്ഷ്മ പരിശോധന