ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ

 
India

ബാബറി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

തിങ്കളാഴ്ച സംസ്കാരം നടക്കുമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് രോഹിത് സുധ് അറിയിച്ചു

Sarath Nath MS

ചണ്ഡീഗഢ്: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചുനീക്കലിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിച്ച ലിബർഹാൻ കമ്മിഷന്‍റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ (87) അന്തരിച്ചു. ഞായറാഴ്ച ചണ്ഡീഗഢിലായിരുന്നു അന്ത്യം. തിങ്കളാഴ്ച സംസ്കാരം നടക്കുമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് രോഹിത് സുധ് അറിയിച്ചു.

1964ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലിബർഹാൻ, 1970 മുതൽ 1987 വരെ പഞ്ചാബ്-ഹരിയാന ബാർ കൗൺസിൽ അംഗമായിരുന്നു. 1976 മുതൽ 1983 വരെ ബാർ കൗൺസിലിന്‍റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

1987 ഫെബ്രുവരി 11ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടർന്ന് 1997ൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും 1998ൽ ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിതനായി. 1992 ഡിസംബർ 16ന് ബാബറി മസ്ജിദ് പൊളിച്ചുനീക്കൽ അന്വേഷിക്കാൻ രൂപവത്കരിച്ച ഏകാംഗ കമ്മിഷന്‍റെ അധ്യക്ഷനായി അദ്ദേഹത്തെ നിയമിച്ചിരുന്നു.

"മുഖ്യമന്ത്രി ഭക്ഷണം കഴിക്കരുതെന്ന് അറിയില്ലായിരുന്നു"; വിരുന്ന് വിവാദത്തെ പരിഹസിച്ച് സതീശൻ

അമെരിക്കയിൽ‌ പഠിച്ചത് സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ച്: അഭിജീത് ദിപ്കെ

പ്രതിഷേധങ്ങൾക്ക് ജന്തർ മന്തറിന് പകരം മറ്റൊരു വേദി വേണമെന്ന പൊതുതാൽപര്യ ഹർജി പരിഗണിക്കും: സുപ്രീം കോടതി

ഡൽഹിയിലെ നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി

അതിശക്തമായ മഴ തുടരും, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പത്തനംതിട്ടയിലെ സ്ഥിതി ഗുരുതരം