K Kavita

 
India

അച്ഛൻ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു; ബിആർഎസിൽ നിന്ന് കെ. കവിത രാജിവച്ചു

ബിആർഎസിന്‍റെ മുതിർന്ന നേതാവ് ടി. ഹരീഷ് റാവുവിനെ വിമർശിച്ചതാണ് നടപടിക്ക് കാരണം.

ഹൈദരാബാദ്‌: ഉൾപ്പാർട്ടി പോരിനെത്തുടർന്ന് ബിആർഎസ് സസ്പെൻഡ് ചെയ്ത എംഎൽസി കെ.കവിത പാർട്ടിയിൽ നിന്ന് രാജി വച്ചു. എനിക്ക് പദവികളോട് അത്യാഗ്രഹമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താൻ പാർട്ടിയിൽ നിന്ന് രാജി വച്ചതായി കെ.കവിത പ്രഖ്യാപിച്ചത്.

കവിതയുടെ പിതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖർ റാവുവാണ് നടപടി സ്വീകരിച്ചത്. ബിആർഎസിന്‍റെ മുതിർന്ന നേതാവ് ടി. ഹരീഷ് റാവുവിനെ വിമർശിച്ചതാണ് നടപടിക്ക് കാരണം. കലേശ്വരം പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് സർക്കാർ സിബിഐക്ക് കൈമാറിയ സാഹചര്യത്തിലാണ് പാർട്ടിയിൽ കലഹമുണ്ടായിരിക്കുന്നത്.

2014ൽ ബിആർഎസ് അധികാരത്തിലിരുന്ന സമയത്ത് അന്നത്തെ ജലചേസന മന്ത്രിയായിരുന്ന ഹരീഷ് റാവു കെ. ചന്ദ്രശേഖർ റാവുവിന്‍റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതായാണ് കെ. കവിത ആരോപിച്ചിരുന്നത്. രാജ്യസഭാ മുൻ എംപി ജെ. സന്തോഷ് കുമാറിനെയും കെ. കവിത പേരെടുത്ത് പറഞ്ഞ് വിമർശിച്ചിരുന്നു.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു