supremcourt 
India

കടമെടുപ്പ് പരിധിയിൽ പരാതി കേരളത്തിന് മാത്രം; കേന്ദ്രം സുപ്രീംകോടതിയിൽ

അടുത്തമാസം 16 നാണ് ഹർജി പരിഗണിക്കുക

ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം നൽകിയ ഹർജിയിൽ മറുപടി നൽകി കേന്ദ്രസർക്കാർ. പെന്‍ഷൻ നൽകുന്നതിന് അടിയന്തരമായി കടമെടുക്കാൻ അനുവദിക്കുന്നതിന് ഇടക്കാല ഉത്തരവ് ഇറക്കണമെന്ന കേരളത്തിന്‍റെ ആവശ്യം അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് കേന്ദം സുപ്രീംകോടതിയിൽ പറഞ്ഞു.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് കേന്ദ്രത്തിന്‍റെ തീരുമാനത്തിൽ പ്രശ്നം ഇല്ലെന്നും ധനകാര്യ മാനേജ്മെന്‍റിലെ പരാജയം മറയ്ക്കാമാണ് കേരളം സ്യൂട്ട് ഹർജിയുമായി കോടതിയെ സമീപിച്ചതെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം കേന്ദ്രത്തിന്‍റെ എതിർപ്പ് അവഗണിച്ച് ഇടക്കാല ഉത്തരവിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. അടുത്തമാസം 16 നാണ് ഹർജി പരിഗണിക്കുക. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു കൊണ്ട് കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകൾക്കെതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ