kushboo sundar 
India

''എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നു ചോദിക്കുന്നവര്‍ ഒരു കാര്യം മനസിലാക്കണം...''

തന്‍റെ പിതാവില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ചും ഖുശ്ബു കുറിപ്പില്‍ പറയുന്നുണ്ട്.

ചെന്നൈ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള തുറന്നുപറച്ചിലുകളില്‍ പ്രതികരണവുമായി നടി ഖുശ്ബു. എക്‌സ് പോസ്റ്റിവൂടെയാണ് താരത്തിന്‍റെ നിലപാടു വ്യക്തമാക്കിയത്. ദുരുപയോഗം ഇല്ലാതാക്കാന്‍ ഹേമകമ്മിറ്റി വളരെ ആവശ്യമായിരുനെന്നും തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും വിജയിക്കുകയും ചെയ്ത സ്ത്രീകള്‍ക്ക് അഭിനന്ദനങ്ങളെന്നും ഖുശ്ബു സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

കരിയറിലെ ഉയര്‍ച്ച വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനങ്ങളും വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മര്‍ദം എല്ലാ മേഖലകളിലും ഉള്ളതാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് 24, 21 വയസുള്ള തന്റെ പെണ്‍മക്കളുമായി സംസാരിച്ചിരുന്നെന്നും അതിജീവതരോട് അവര്‍ പുലര്‍ത്തുന്ന സഹാനുഭൂതിയും വിശ്വാസവും തന്നെ അമ്പരപ്പിച്ചെന്നും ഖുശ്ബു പറഞ്ഞു.

നിങ്ങളുടെ തുറന്നുപറച്ചില്‍ ഇന്നാണോ നാളെയാണോ എന്നത് പ്രശ്‌നമല്ല. തുറന്നുപറയണം അത്രമാത്രം. എത്ര നേരത്തെ പറയുന്നോ അത്രയും നേരത്തെ മുറിവുകളുങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കും. അപകീര്‍ത്തിപ്പെടുത്തുമെന്ന ഭയം, നീ എന്തിനത് ചെയ്തു, എന്തിനുവേണ്ടി ചെയ്തു തുടങ്ങിയ ചോദ്യങ്ങളാണ് അവളെ തകര്‍ത്തു കളയുന്നത്. അതിജീവിത എനിക്കും നിങ്ങള്‍ക്കും പരിചയമില്ലാത്തയാള്‍ ആയിരിക്കും. പക്ഷേ നമ്മുടെ പിന്തുണ അവര്‍ക്കാവശ്യമുണ്ട്. അവരെ കേള്‍ക്കാനുള്ള നമ്മുടെ മാനസിക പിന്തുണയും അവര്‍ക്കു വേണം.

എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നുചോദിക്കുന്നവര്‍ ഒരു കാര്യം മനസിലാക്കണം. പ്രതികരിക്കാനുള്ള സാഹചര്യങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാകില്ല. ഒരു സ്ത്രീയെന്നും അമ്മയെന്നുമുള്ള നിലയില്‍, ഇത്തരം അതിക്രമങ്ങളുണ്ടാക്കുന്ന മുറിവ് ശരീരത്തെ മാത്രമല്ല ആത്മാവില്‍പ്പോലും ആഴ്ന്നിറങ്ങുന്നതാണെന്നു പറയാനാകും. നമ്മുടെ വിശ്വാസത്തിന്റെ, സ്‌നേഹത്തിന്റെ ശക്തിയുടെ അടിത്തറയെ അപ്പാടെയിളക്കുകയാണ് ഇത്തരം ക്രൂരതകള്‍.

തന്റെ പിതാവില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ചും ഖുശ്ബു കുറിപ്പില്‍ പറയുന്നുണ്ട്. നമ്മുടെ വിശ്വാസത്തിന്റെ അടിത്തറയെ അപ്പാടെയിളക്കുകയാണ് ഇത്തരം ക്രൂരതകള്‍. എന്റെ പിതാവില്‍നിന്ന് എനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ഒരുപാട് കാലമെടുത്തു. അത് നേരത്തെ പറയേണ്ടതായിരുന്നുവെന്ന് സമ്മതിക്കുന്നു. എന്നാല്‍ എനിക്കുണ്ടായ ദുരനുഭവം കരിയര്‍ കെട്ടിപ്പടുക്കുന്നതിനായി വിട്ടുവീഴ്ച ചെയ്യുന്നതിനു വേണ്ടിയായിരുന്നില്ല. അങ്ങനെയൊരു അനുഭവം എനിക്ക് നേരിടേണ്ടി വന്നിരുന്നെങ്കില്‍ എന്നെ സംരക്ഷിക്കേണ്ട കൈകളുടെ ഉടമ തന്നെയാണ് എന്നെ ചൂഷണം ചെയ്തത്.

നിങ്ങള്‍ കാണിക്കുന്ന ഐക്യദാര്‍ഢ്യം പ്രതീക്ഷയുടെ കിരണങ്ങളാണ്. നീതിയും സഹാനുഭൂതിയും ഇപ്പോഴുമുണ്ടെന്നതിന്റെ തെളിവ്. എല്ലാ പുരുഷന്മാരോടും, ഇരയ്‌ക്കൊപ്പം നിൽക്കാനും പിന്തുണയ്ക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങളെ ഇന്നത്തെ വ്യക്തിയായി രൂപപ്പെടുത്തിയതിൽ അമ്മമാർ, സഹോദരിമാർ, അമ്മായിമാർ, അദ്ധ്യാപകർ, സുഹൃത്തുക്കൾ എല്ലാവരും വലിയ പങ്ക് വഹിക്കുന്നു. ഞങ്ങളോടൊപ്പം നിൽക്കുക, ഞങ്ങളെ സംരക്ഷിക്കുക, അക്രമത്തിനെതിരായ പോരാട്ടത്തിൽ നിങ്ങളുടെ ശബ്ദം കേൾക്കട്ടെ, നിങ്ങളുടെ പ്രവർത്തനങ്ങൾ ഓരോ സ്ത്രീയും അർഹിക്കുന്ന ആദരവും സഹാനുഭൂതിയും പ്രതിഫലിപ്പിക്കട്ടെ.

ഓർക്കുക, ഈ യുദ്ധത്തിൽ നമ്മൾ ഒരുമിച്ചാണ്. ഒരുമിച്ച് നിന്നാൽ മാത്രമേ ഈ മുറിവുകൾ മാറ്റാനും സുരക്ഷിതവും കൂടുതൽ അനുകമ്പയുള്ളതുമായ ഒരു ലോകത്തിന് വഴിയൊരുക്കാനും കഴിയൂ. പല സ്ത്രീകൾക്കും അവരുടെ കുടുംബത്തിൻ്റെ പിന്തുണ പോലുമില്ലെന്ന് മനസിലാക്കാം. ഇത് എല്ലാവർക്കും ഒരു മുന്നറിയിപ്പായിരിക്കണം. ചൂഷണം ഇവിടെ നിർത്തട്ടെ. ഓർക്കുക, ജീവിതത്തിൽ നിങ്ങൾക്ക് എപ്പോഴും ഒരു ഓപ്ഷനുണ്ട്. നിങ്ങളുടെ നോ തീർച്ചയായും ഒരു നോ തന്നെയാണ്. നിങ്ങളുടെ അന്തസ്സും മാന്യതയും ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഇതിലൂടെ കടന്നു പോയ എല്ലാ സ്ത്രീകൾക്കും ഒപ്പം അമ്മയായും ഒരു സ്ത്രീയായും ഞാൻ ഒപ്പം നിൽക്കുന്നു.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്