India

കേരളത്തിലെ മുഖ്യഎതിരാളിയെപ്പറ്റി മറുപടിയില്ല

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിന്‍റെ മുഖ്യ എതിരാളി ആരെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം നല്കാതെ ഒഴിഞ്ഞു മാറി എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച ഖാർഗെ പക്ഷേ, രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച പി.വി. അൻവർ എംഎൽഎയ്ക്കോ അൻവറിനെ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനോ എതിരേ ഒരക്ഷരം പറഞ്ഞില്ല.

ഇന്ത്യ മുന്നണി അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ട ഖാർഗെക്ക് കേരളത്തിൽ എത്ര ലോക്‌സഭാ സീറ്റുണ്ടെന്നു പോലും അറിവില്ലെന്നും വ്യക്തമായി. തിരുവനന്തപുരത്തെ സ്ഥാനാർഥി ഡോ. ശശി തരൂരിനെ വാനോളം പുകഴ്ത്തിയ ഖാർഗെ ആറ്റിങ്ങൽ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയും നിലവിലെ എം പിയുമായ അടൂർ പ്രകാശിനെ മറന്നു. ഒടുവിൽ ഖാർഗെയെക്കൊണ്ട് അടൂർ പ്രകാശിന്‍റെ പേരു പറയിക്കാൻ എം.എം. ഹസന് കുറിപ്പ് എഴുതി നല്കേണ്ടി വന്നു. അവസാനം കേരളത്തിലെ എതിരാളി ആരെന്ന ചോദ്യം ഉയർന്നതോടെ മറുപടി കെപിസിസി നേതാക്കൾ നല്കുമെന്നു പറഞ്ഞ് ഖാർഗെ തടിയൂരി.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു