ദക്ഷിണേന്ത്യൻ പ്രസിഡന്‍റ് സിറിൽ റാമഫോസ 
India

പ്രസിഡന്‍റിനെ വധിക്കാൻ ശ്രമമെന്ന് നുണ പോസ്റ്റ്; ദക്ഷിണാഫ്രിക്കയിൽ 38കാരന് 5 വർഷം തടവ്

ജോലി ലഭിക്കാത്തതിന്‍റെ മാനസിക സംഘർഷം കുറയ്ക്കാനും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിനുമായാണ് താൻ നുണ പോസ്റ്റിട്ടതെന്ന് ഇയാൾ കുറ്റസമ്മതം നടത്തി.

ജൊഹാന്നാസ്ബർഗ്: ദക്ഷിണേന്ത്യൻ പ്രസിഡന്‍റ് സിറിൽ റാമഫോസയെ വധിക്കാൻ ശ്രമം നടക്കുന്നുവെന്ന നുണ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസിൽ 38 കാരന് 5 വർഷം തടവ് വിധിച്ച് പ്രാദേശിക കോടതി. എൽറിക്കോ കൈസർ കാസ്പറിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.2023 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.

വടക്കൻ കേപ് പ്രവിശ്യയിലെ ചെറു പട്ടണമായ ഡി ആറിൽ മനുഷ്യാവകാശ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ അപരിചിതരായ കുറച്ചു പേർ പ്രസിഡന്‍റിനെ വധിക്കാൻ ആസൂത്രണം നടത്തുന്നതായി കണ്ടുവെന്നാണ് എൽറിക്കോ സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്തത്.

വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് ശ്രദ്ധ നേടി. ക്രൈം ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം ശക്തമാക്കി. അന്വേഷണത്തിന്‍റെ ഭാഗമായി എൽറിക്കോയെ ചോദ്യം ചെയ്തപ്പോഴാണ് ജോലി ലഭിക്കാത്തതിന്‍റെ മാനസിക സംഘർഷം കുറയ്ക്കാനും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിനുമായാണ് താൻ നുണ പോസ്റ്റിട്ടതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയത്.

വിസി നിയമനം; കേസുകൾക്ക് ചെലവായ തുക നൽകണമെന്നാവശ‍്യപ്പെട്ട് ഗവർണർ സർവകലാശാലകൾക്ക് കത്തയച്ചു

തിരുവനന്തപുരം എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ചു

വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ ഉപകരണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചു

ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു