ദക്ഷിണേന്ത്യൻ പ്രസിഡന്‍റ് സിറിൽ റാമഫോസ 
India

പ്രസിഡന്‍റിനെ വധിക്കാൻ ശ്രമമെന്ന് നുണ പോസ്റ്റ്; ദക്ഷിണാഫ്രിക്കയിൽ 38കാരന് 5 വർഷം തടവ്

ജോലി ലഭിക്കാത്തതിന്‍റെ മാനസിക സംഘർഷം കുറയ്ക്കാനും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിനുമായാണ് താൻ നുണ പോസ്റ്റിട്ടതെന്ന് ഇയാൾ കുറ്റസമ്മതം നടത്തി.

ജൊഹാന്നാസ്ബർഗ്: ദക്ഷിണേന്ത്യൻ പ്രസിഡന്‍റ് സിറിൽ റാമഫോസയെ വധിക്കാൻ ശ്രമം നടക്കുന്നുവെന്ന നുണ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസിൽ 38 കാരന് 5 വർഷം തടവ് വിധിച്ച് പ്രാദേശിക കോടതി. എൽറിക്കോ കൈസർ കാസ്പറിനാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.2023 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.

വടക്കൻ കേപ് പ്രവിശ്യയിലെ ചെറു പട്ടണമായ ഡി ആറിൽ മനുഷ്യാവകാശ ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ അപരിചിതരായ കുറച്ചു പേർ പ്രസിഡന്‍റിനെ വധിക്കാൻ ആസൂത്രണം നടത്തുന്നതായി കണ്ടുവെന്നാണ് എൽറിക്കോ സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്തത്.

വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് ശ്രദ്ധ നേടി. ക്രൈം ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം ശക്തമാക്കി. അന്വേഷണത്തിന്‍റെ ഭാഗമായി എൽറിക്കോയെ ചോദ്യം ചെയ്തപ്പോഴാണ് ജോലി ലഭിക്കാത്തതിന്‍റെ മാനസിക സംഘർഷം കുറയ്ക്കാനും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിനുമായാണ് താൻ നുണ പോസ്റ്റിട്ടതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയത്.

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി

ബസ് യാത്രയ്ക്കിടെ 19കാരി പ്രസവിച്ചു; പുറത്തേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് മരിച്ചു

''വിളിക്ക്... പുടിനെ വിളിക്ക്...'' ഇന്ത്യക്ക് ഭീഷണിയുമായി നാറ്റോ

മതപരിവര്‍ത്തന വിരുദ്ധ നിയമം കൊണ്ടു വരാന്‍ മഹാരാഷ്ട്ര; പ്രതിഷേധവുമായി ക്രൈസ്തവ സമൂഹം