വർഷങ്ങൾ നീണ്ട ട്രോമ; മണിപ്പുരിൽ കൂട്ടബലാത്സംഗത്തിനിരയായ കുക്കി യുവതി മരിച്ചു

 
India

വർഷങ്ങൾ നീണ്ട ട്രോമ; മണിപ്പുരിൽ കൂട്ടബലാത്സംഗത്തിനിരയായ കുക്കി യുവതി മരിച്ചു

ഗുരുതരമായ പരുക്കുകളോടെയാണ് യുവതി കലാപകാരികളിൽ നിന്ന് രക്ഷപ്പെട്ടത്.

നീതു ചന്ദ്രൻ

ഇംഫാൽ: മണിപ്പുർ കലാപത്തിനിടെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ യുവതി മരിച്ചു. ബലാത്സംഗത്തിനിരയായി രണ്ടു വർഷത്തിനു ശേഷവും ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിൽ നിന്ന് യുവതി മോചിതയായിരുന്നില്ല. ആരോഗ്യം മോശമായതിനെത്തുടർന്നാണ് മരണം. 2023ലാണ് മണിപ്പുരിൽ സാമുദായിക കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതേ തുടർന്നാണ് കുക്കി വംശജയായ യുവതിയെ മെയ്തി വിഭാഗത്തിൽ പെട്ട കലാപകാരികൾ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

ഗുരുതരമായ പരുക്കുകളോടെയാണ് യുവതി കലാപകാരികളിൽ നിന്ന് രക്ഷപ്പെട്ടത്. സംസ്ഥാനത്തെ അവസ്ഥ മോശമായതിനാൽ പീഡനം നടന്ന് രണ്ടു മാസത്തിനു ശേഷമാണ് യുവതിക്ക് അതേക്കുറിച്ച് പരാതിപ്പെടാൻ പോലും സാധിച്ചത്.

ബലാത്സംഗത്തിന്‍റെ ട്രോമയിൽ നിന്ന് 20 വയസുള്ള പെൺകുട്ടി ഒരിക്കലും മുക്തയായിരുന്നില്ലയെന്ന് വീട്ടുകാർ പറയുന്നു. ഗർഭപാത്രത്തിനുൾപ്പെടെ ഗുരുതരമായ പരുക്കുകളോടെയാണ് പെൺകുട്ടി രക്ഷപ്പെട്ടത്. ഗ്വാഹട്ടിയിലെ ആശുപത്രിയിലാണ് യുവതി ചികിത്സ തേടിയിരുന്നത്. എന്നാൽ ജനുവരി 10ന് മരണം സ്ഥിരീകരിച്ചു.

പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല; യുഡിഎഫിന് 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് കെ. മുരളീധരൻ

മാതാപിതാക്കൾക്കൊപ്പം ഹോട്ടൽ മുറിയിൽ അവശനിലയിൽ ഒന്നര വയസുകാരൻ; കുട്ടിയെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി

ഇറാനെതിരേയുള്ള യുദ്ധത്തിന് യുഎസ് ചെലവാക്കിയത് 25 ബില‍്യൺ ഡോളർ; കണക്കുകൾ പുറത്തുവിട്ട് പെന്‍റഗൺ

ബെംഗളൂരുവിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 7 പേർ മരിച്ച സംഭവം: മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു