India

മറാഠാ സംവരണം: നിരാഹാര സമരത്തിലിരുന്ന മനോജ് ജരാംഗെ പാട്ടീലിന് നിർജലീകരണം

ഓഗസ്റ്റ് 29 നാണു ജൽന ജില്ലയിലെ അന്‍റർവാലി സാരതി ഗ്രാമത്തിൽ മനോജ് ജരാംഗെ നിരഹാരസമരം ആരംഭിച്ചത്.

ajeena pa

മുംബൈ: മറാഠാ സംവരണം ആവശ്യപ്പെട്ടു നിരാഹാര സമരത്തിലിരുന്ന നേതാവ് മനോജ് ജരാംഗെ പാട്ടീലിന് നിർജലീകരണം. രക്തസമ്മർദം വളരെ താഴ്ന്ന നിലയിലാണ്. ക്രിയാറ്റിൻ അളവ് കുറച്ച് കൂടിയനിലയിലാണെന്നും ഫ്ലൂയിഡ് നൽകുന്നുണ്ടെന്നും ഡോ. പ്രതാപ് ഗോഡ്കെ അറിയിച്ചു.

ഓഗസ്റ്റ് 29 നാണു ജൽന ജില്ലയിലെ അന്‍റർവാലി സാരതി ഗ്രാമത്തിൽ മനോജ് ജരാംഗെ നിരാഹാരസമരം ആരംഭിച്ചത്. മറാഠാ സമുദായത്തിനു സംവരണം നൽകുന്നതു സംബന്ധിച്ച് അനുകൂല തീരുമാനം എടുത്തില്ലെങ്കിൽ വെള്ളം കുടിക്കുന്നതും വൈദ്യസഹായം സ്വീകരിക്കുന്നതും നിർത്തുമെന്ന് അദേഹം ഇന്നലെ പറഞ്ഞിരുന്നു. നിരാഹാര സമരം നിർത്തണമെന്നാവശ്യപ്പെട്ട് സർക്കാർ രണ്ടുതവണ സമീപിച്ചെങ്കിലും മനോജ് ജരാംഗെ വഴങ്ങിയിരുന്നില്ല.

''ദേവന്‍റെ അനുജ്ഞ വാങ്ങിയില്ല, സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല, കുറ്റകരമായ മൗനാനുവാദം നല്‍കി'': തന്ത്രിയുടെ അറസ്റ്റ് അനിവാര്യമെന്ന് എസ്ഐടി

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

"തെരുവുനായയെ ആശുപത്രിയിലെ ഓപ്പറേഷൻ തിയെറ്ററിലേക്കും കൊണ്ടുപോയോ?"; നടിയെ വിമർശിച്ച് സുപ്രീംകോടതി

രാത്രിയിൽ ഓൺലൈനിൽ എലിവിഷം ഓർഡർ ചെയ്തു, ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ!

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ