കേദാർനാഥിൽ കുടുങ്ങിയവരെ 10,500 തീർഥാടകരെ രക്ഷപ്പെടുത്തി 
India

കേദാർനാഥിൽ കുടുങ്ങിയ 10,500 തീർഥാടകരെ രക്ഷപ്പെടുത്തി

425 യാത്രക്കാരെ വിമാനമാർഗമാണു രക്ഷിച്ചത്.

ഡെറാഡൂൺ: കനത്ത മഴയും മലയിടിച്ചിലും മൂലം കേദാർനാഥിലേക്കുള്ള വഴികളിൽ കുടുങ്ങിയ തീർഥാടകരെ രക്ഷപെടുത്തു. ദേശീയ ദുരന്തനിവാരണ സേനയും ഉത്തരാഖണ്ഡ് ദുരന്തനിവാരണ സേനയും പൊലീസും ജില്ലാ അധികൃതരും ചേർന്നാണ് ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്. കേദാർനാഥ് യാത്രാ റൂട്ടിലെ ഭീംബാലി, റംബാഡ, ലിഞ്ചോളി എന്നിവിടങ്ങളിൽ കുടുങ്ങിയ 425 യാത്രക്കാരെ വിമാനമാർഗമാണു രക്ഷിച്ചത്. സോൻപ്രയാഗിനും ഭീംബാലിക്കും ഇടയിലുള്ള കാൽനടപ്പാതയിൽ കുടുങ്ങിയ 1100 തീർഥാടകരെ ബദൽ മാർഗങ്ങൾ ഉണ്ടാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ബുധനാഴ്ച രാത്രിയാണു സംസ്ഥാനത്ത് വൻ നാശത്തിനിടയാക്കിയ മഴയും മണ്ണിടിച്ചിലുമുണ്ടായത്. വിവരമറഞ്ഞതോടെ രക്ഷാപ്രവർത്തനത്തിനു നേരിട്ടു മേൽനോട്ടം വഹിച്ച മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വ്യാഴാഴ്ച തെഹ്‌രി, രുദ്രപ്രയാഗ് ജില്ലകളിലെ ദുരന്തബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി. ദുരന്തബാധിതരുമായി അദ്ദേഹം നേരിട്ട് സംസാരിച്ചു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനം: മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു