കേദാർനാഥിൽ കുടുങ്ങിയവരെ 10,500 തീർഥാടകരെ രക്ഷപ്പെടുത്തി 
India

കേദാർനാഥിൽ കുടുങ്ങിയ 10,500 തീർഥാടകരെ രക്ഷപ്പെടുത്തി

425 യാത്രക്കാരെ വിമാനമാർഗമാണു രക്ഷിച്ചത്.

ഡെറാഡൂൺ: കനത്ത മഴയും മലയിടിച്ചിലും മൂലം കേദാർനാഥിലേക്കുള്ള വഴികളിൽ കുടുങ്ങിയ തീർഥാടകരെ രക്ഷപെടുത്തു. ദേശീയ ദുരന്തനിവാരണ സേനയും ഉത്തരാഖണ്ഡ് ദുരന്തനിവാരണ സേനയും പൊലീസും ജില്ലാ അധികൃതരും ചേർന്നാണ് ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്. കേദാർനാഥ് യാത്രാ റൂട്ടിലെ ഭീംബാലി, റംബാഡ, ലിഞ്ചോളി എന്നിവിടങ്ങളിൽ കുടുങ്ങിയ 425 യാത്രക്കാരെ വിമാനമാർഗമാണു രക്ഷിച്ചത്. സോൻപ്രയാഗിനും ഭീംബാലിക്കും ഇടയിലുള്ള കാൽനടപ്പാതയിൽ കുടുങ്ങിയ 1100 തീർഥാടകരെ ബദൽ മാർഗങ്ങൾ ഉണ്ടാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ബുധനാഴ്ച രാത്രിയാണു സംസ്ഥാനത്ത് വൻ നാശത്തിനിടയാക്കിയ മഴയും മണ്ണിടിച്ചിലുമുണ്ടായത്. വിവരമറഞ്ഞതോടെ രക്ഷാപ്രവർത്തനത്തിനു നേരിട്ടു മേൽനോട്ടം വഹിച്ച മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വ്യാഴാഴ്ച തെഹ്‌രി, രുദ്രപ്രയാഗ് ജില്ലകളിലെ ദുരന്തബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി. ദുരന്തബാധിതരുമായി അദ്ദേഹം നേരിട്ട് സംസാരിച്ചു.

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് തുടരും

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി

വനിതാ നേതാവിന്‍റെ വീട്ടിൽ കയറിയ സിപിഎം എംഎൽഎയെ ഭർത്താവ് പിടികൂടി

''മാപ്പ് അർഹിക്കുന്നില്ല, മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് ഭൂമി ലഭിക്കണം''; ആന്‍റണിക്കെതിരേ സി.കെ. ജാനു