ലാലു പ്രസാദ് യാദവും നിതീഷ് കുമാറും File photo
India

ഇന്ത്യ സഖ്യത്തിലേക്കുള്ള ലാലുവിന്‍റെ ക്ഷണം നിതീഷ് നിരസിച്ചു

രണ്ടു തവണ അബദ്ധം പിണഞ്ഞ് അവർക്കൊപ്പം പോയി. ഇനിയതുണ്ടാവില്ല. ഞങ്ങൾ എൻഡിഎയിൽ ഉറച്ചുനിൽക്കും- നിതീഷ് പറഞ്ഞു.

പറ്റ്ന: പ്രതിപക്ഷ സഖ്യത്തിലേക്കുള്ള ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്‍റെ ക്ഷണം തള്ളി ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. രണ്ടു തവണ അബദ്ധം പിണഞ്ഞ് അവർക്കൊപ്പം പോയി. ഇനിയതുണ്ടാവില്ല. ഞങ്ങൾ എൻഡിഎയിൽ ഉറച്ചുനിൽക്കും- നിതീഷ് പറഞ്ഞു.

വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് ലാലു കഴിഞ്ഞ ദിവസം ജെഡിയുവിനെ ലക്ഷ്യമിട്ട് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങൾ ആരാഞ്ഞപ്പോൾ എന്തു പറയാനാണ് എന്നായിരുന്നു നേരത്തേ നിതീഷിന്‍റെ പ്രതികരണം. എന്നാൽ, ഇന്നലെ ലാലുവിന്‍റെ ക്ഷണം പൂർണമായി തള്ളി.

ഞങ്ങൾക്കു മുൻപ് ബിഹാറിൽ അധികാരത്തിലിരുന്നവർ ഒന്നും ചെയ്തില്ല. അക്കാലത്ത് ഇരുട്ടുവീണാൽ പുറത്തിറങ്ങാൻ പേടിച്ചിരുന്നു ജനങ്ങൾ. അവരോട് രണ്ടു തവണ സഖ്യമുണ്ടാക്കിയത് ഞങ്ങൾക്കു പറ്റിയ പിഴവാണ്- നിതീഷ് പറഞ്ഞു.

അന്നു സ്ത്രീകളുടെ അവസ്ഥ എന്തായിരുന്നു. ഇന്ന് ജീവിക എന്ന പേരിൽ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾ കാണാം. ഈ മാതൃകയാണ് കേന്ദ്ര സർക്കാർ അജീവിക എന്ന പേരിൽ ആവർത്തിച്ചത്. ഗ്രാമീണ വനിതകളുടെ മുഖങ്ങളിൽ ഇന്ന് ആത്മവിശ്വാസമുണ്ടെന്നും നിതീഷ്. ഈ വർഷം അവസാനമാണു ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍