India

''മറക്കാം, പൊറുക്കാം'', ഝഗട കഴിഞ്ഞു, ഗെഹ്‌ലോത്ത് ഇനി സച്ചിനു ദുശ്മൻ അല്ല

പാർട്ടിയും ജനങ്ങളുമാണ് ഏതു വ്യക്തിയെക്കാളും വലുത്. താനും ഗെഹ്‌ലോത്തും ഇതു മനസിലാക്കുന്നു എന്നും പൈലറ്റ്

ജയ്‌പുർ: രാജസ്ഥാൻ പ്രസിഡന്‍റ് അശോക് ഗെഹ്‌ലോത്തുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കുകയാണെന്ന് വിമത നേതാവ് സച്ചിൻ പൈലറ്റ്. മറക്കാനും പൊറുക്കാനുമാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. അത് ഉപദേശവും നിർദേശവുമായിരുന്നു. താനത് സ്വീകരിക്കുകയാണെന്നും പൈലറ്റ് വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ കോൺഗ്രസ് വിളിച്ചു ചേർത്ത യോഗത്തിലാണ് ഇരുനേതാക്കളും തമ്മിലുള്ള പ്രശ്നങ്ങൾ ദേശീയ നേതൃത്വം ഇടപെട്ട് പരിഹരിച്ചത്. ഇതിനു ശേഷം വാർത്താ ഏജൻസിയായ പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് പൈലറ്റ് നയം വ്യക്തമാക്കിയിരിക്കുന്നത്.

''അശോക് ഗെഹ്‌ലോത്ത്ജി എന്നെക്കാൽ മുതിർന്ന നേതാവാണ്, കൂടുതൽ പരിചയസമ്പത്തുമുണ്ട്. വലിയ ഉത്തരവാദിത്വങ്ങളാണ് അദ്ദേഹത്തിന്‍റെ ചുമലിലുള്ളത്. ഞാൻ രാജസ്ഥാൻ പിസിസി അധ്യക്ഷനായിരിക്കുമ്പോൾ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്. ഇപ്പോൾ മുഖ്യമന്ത്രിയും അതിനാണു ശ്രമിക്കുന്നതെന്നു ഞാൻ കരുതുന്നു'', പൈലറ്റ് പറഞ്ഞു.

പാർട്ടിയും ജനങ്ങളുമാണ് ഏതു വ്യക്തിയെക്കാളും വലുത്. താനും ഗെഹ്‌ലോത്തും ഇതു മനസിലാക്കുന്നു എന്നും പൈലറ്റ് കൂട്ടിച്ചേർത്തു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍