പ്രധാനമന്ത്രി നരേന്ദ്രമോദി

 
India

ജനങ്ങൾ മാറി ചിന്തിക്കേണ്ട സമയമായി; ഇടതു-വലതു പാർട്ടികളെ വിമർശിച്ച് പ്രധാനമന്ത്രി

കേരളം രക്ഷപ്പെടണമെങ്കിൽ ഇടതു-വലതു കൂട്ടുകക്ഷി ഭരണം അവസാനിപ്പിക്കണം

Jisha P.O.

തിരുവനന്തപുരം: സിപിഎമ്മിനെയും കോൺഗ്രസിനെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും ചിഹ്നം രണ്ടാണെങ്കിലും അജണ്ട ഒന്ന് തന്നെയാണെന്ന് മോദി പറഞ്ഞു. ത്രിപുരയിൽ 30 വർഷം സിപിഎം ഭരിച്ചു. അതിന് ശേഷം ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി.

ഇന്ന് അവിടെ എൽഡിഎഫിനെ പേരിന് പോലും കാണുന്നില്ല. ബംഗാളിൽ 35-40 വർഷം ഇടതുപക്ഷം ഭരിച്ചു.

ഇന്നവിടെ മത്സരിക്കാൻ സിപിഎമ്മിന് ആളില്ലാത്ത അവസ്ഥയാണെന്ന് മോദി പരിഹസിച്ചു. കേരളം രക്ഷപ്പെടണമെങ്കിൽ ഇടതു-വലതു കൂട്ടുകക്ഷി ഭരണം അവസാനിപ്പിക്കണം. അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയമാണ് ഇവിടെ നടക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.

പിണക്കം തീർന്നില്ല!! മോദിയുടെ അടുത്തേക്കു പോലും പോവാതെ ശ്രീലേഖ, വേദിയിൽ നിന്ന് ഇറങ്ങിപ്പോയി

എൻഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്‍റി 20 ൽ പൊട്ടിത്തെറി; വിഭാഗം കോൺഗ്രസിൽ ചേർന്നു

ലോകാരോഗ്യ സംഘടനയിൽ നിന്ന് അമെരിക്ക പിന്മാറി; അമെരിക്കയ്ക്ക് 260 മില്യൺ ഡോളർ കടം

ഷിംജിതയുടെ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല; പരിശോധിച്ച് വരികയാണെന്ന് പൊലീസ്

വർഗീയത പറയാൻ പ്രധാനമന്ത്രി കേരളത്തിലേക്ക് വരുന്നത് നാണക്കേട്; മോദിക്കെതിരേ കെ.സി. വേണുഗോപാൽ