അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനത്തിനെത്തിയവരുടെ തിരക്ക്. 
India

മാർച്ച് വരെ അയോധ്യയിൽ പോകരുത്: മന്ത്രിമാരോട് മോദി

ഭക്തജനത്തിരക്ക്: മന്ത്രിമാരോട് അയോധ്യ സന്ദർശനം മാർച്ച് വരെ നീട്ടാൻ മോദി നിർദേശം

VK SANJU

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത് മാർച്ച് വരെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മന്ത്രിസഭാംഗങ്ങളോടു നിർദേശിച്ചു.

പ്രാണപ്രതിഷ്ഠയ്ക്കു ശേഷം ഭക്തരുടെ നിയന്ത്രണാതീതമായ തിരക്കാണ് അയോധ്യയിൽ അനുഭവപ്പെടുന്നത്. പ്രോട്ടോകോളുകൾ ഉള്ള മന്ത്രിമാരടക്കം വിഐപികൾ സന്ദർശനം നടത്തുന്നത് സാധാരണക്കാരുടെ ദർശനത്തിന് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. അതിനാൽ അയോധ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കേന്ദ്ര മന്ത്രിമാർ മാർച്ച് വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറയുന്നു.

ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത ചൊവ്വാഴ്ച മാത്രം അഞ്ച് ലക്ഷം പേരാണ് ക്ഷേത്രം സന്ദർശിച്ചത്. പൊലീസ് ബാരിക്കേഡുകൾ തകർത്ത് ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക് ഇടിച്ചുകയറുന്ന സാഹചര്യം വരെ സംജാതമായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ അയോധ്യയിലേക്കുള്ള ബസുകൾ പലതും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.

രാമക്ഷേത്രം സന്ദർശിക്കുന്ന വിഐപികൾ മുൻകൂട്ടി അധികൃതരെ വിവരമറിയിക്കണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിർദേശിച്ചിട്ടുണ്ട്.

കേസില്‍പ്പെട്ട് 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ മന്ത്രിമാര്‍ക്ക് പദവി നഷ്ടപ്പെടുന്ന ബില്‍; പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പരിഗണിച്ചേക്കും

പ്രതീക്ഷ ഫൗണ്ടേഷന്‍ സാഹിത്യ ശില്‍പശാല ഓഗസ്റ്റ് 16ന്; വയലാര്‍ ശരത്ചന്ദ്രവര്‍മയും ഡോ. സജിത് ഏവൂരേത്തും പങ്കെടുക്കും

ഇറാന്റെ പരമോന്നത നേതാവ് ഖമനേയിയുടെ സംസ്‌കാര ചടങ്ങ്; ബിജെപി, കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ക്ക് ക്ഷണം

ശാശ്വത വെടിനിര്‍ത്തല്‍; പരോക്ഷ ചര്‍ച്ച നടത്തി യുഎസും ഇറാനും

കടകംപള്ളി-ചെന്നിത്തല കൂടിക്കാഴ്ച ഗുരുതരമായ സംശയങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍